Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 7974 പേർക്ക്...

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്; ഒറ്റ ദിവസം 14 ശതമാനം വർധന

text_fields
bookmark_border
രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്; ഒറ്റ ദിവസം 14 ശതമാനം വർധന
cancel

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7974 പുതിയ കോവിഡ് കേസുകൾ. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി.

7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 98.38 ശതമാനമാണ് ആകെ രോഗമുക്തിനിരക്ക്. 343 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,76,478 ആയി.

കേരളത്തിൽ നാല് പേർക്ക് കൂടി ഒമിക്രോൺ

സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍.

ഇയാളുടെ ഭാര്യക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റൊരാള്‍ എറണാകുളം സ്വദേശിയായ 35 കാരനായ യുവാവാണ്. ഇയാള്‍ കോംഗോയില്‍നിന്ന് വന്നതാണ്. നാലാമത്തെയാള്‍ യു.കെയില്‍നിന്ന് തിരുവനന്തപുരത്ത് വന്ന 22കാരിയാണ്. ഇവരുടെയെല്ലാം സമ്പർക്കങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം നടത്തിയിട്ടുണ്ടെന്നും കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - india covid update
Next Story