പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന ട്രംപിെൻറ വാദം തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംഭാഷണം നടത്തിയെന്നും അദ്ദേഹം നല്ല മാനസികാവസ്ഥയിൽ അല്ലെന്നുമുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാദം തള്ളി ഇന്ത്യ. അടുത്തിടെ ഇരുനേതാക്കളും തമ്മിൽ അങ്ങനൊരു സംഭാഷണം നടന്നിട്ടേയില്ലെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഈ വർഷം ഏപ്രിൽ നാലിനാണ് ഏറ്റവും ഒടുവിലായി മോദിയും ട്രംപും തമ്മിൽ സംസാരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തിത്തർക്ക വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അമേരിക്കയെ അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ മാധ്യസ്ഥം വഹിക്കാണെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രശ്നം ആഭ്യന്തരതലത്തിൽ പരിഹരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ.
വൈറ്റ്ഹൗസിൽ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മോദി നല്ല മൂഡിലല്ലെന്ന് ട്രംപ് പ്രതികരിച്ചത്. യു.എസിലെ മാധ്യമങ്ങളെക്കാൾ ഇന്ത്യക്കാർ തന്നെ ഇഷ്ടപ്പെടുന്നുവെന്നാണ് വിശ്വാസം. മോദിയെ ഞാനും ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പ്രധാനമന്ത്രി നല്ല മനുഷ്യനാണ്. ഇന്ത്യയും ചൈനയും വലിയ സംഘർഷത്തിലാണ്. ഇരുരാജ്യങ്ങൾക്കും വലിയ സൈനിക ശക്തിയുമുണ്ട്. ഇരുരാജ്യങ്ങളും അസ്വസ്ഥരാണ്താനും.-ട്രംപ് പറഞ്ഞു.
‘‘ഞാൻ മോദിയുമായി സംസാരിച്ചു. ചൈനയുമായുള്ള സംഘർഷത്തിൽ നിലവിൽ അദ്ദേഹം അസ്വസ്ഥനാണ്. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ തയാറാണ്’’ -ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ പ്രശ്നം പരിഹരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ട്രംപിന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ നൽകിയ മറുപടി. അതെസമയം, പ്രശ്നപരിഹാരത്തിന് യു.എസ് പ്രസിഡൻറിെൻറ സഹായം വേണ്ടെന്ന നിലപാടിലാണ് ചൈന. നേരത്തേ കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.