പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം തടയുമെന്ന് -നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാെല, പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം തടയുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. പാകിസ്താെൻറ അഭിമതരാജ്യ പദവി പിൻവ ലിച്ച്, അവിടെ നിന്നുള്ള ഇറക്കുമതി സാധനങ്ങളുടെ തീരുവ രണ്ടിരട്ടി വർധിപ്പിച്ചതിനു പ ിന്നാലെ മന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
എന്നാൽ, പാകിസ് താന് അവകാശപ്പെട്ട വെള്ളം തടയുമെന്നല്ല, മൂന്നു കിഴക്കൻ നദികളിൽനിന്ന് ഇന്ത്യ ഉപയേ ാഗിക്കാതെ പാകിസ്താനിലേക്ക് പാഴായി ഒഴുകുന്ന വെള്ളം മുടക്കുമെന്നാണ് പ്രഖ്യാപനംകൊണ്ട് അർഥമാക്കുന്നത്. യഥാർഥത്തിൽ ഇൗ പ്രഖ്യാപനത്തിന് പുൽവാമയുമായി ബന്ധമില്ല. ഇന്ത്യ പാഴാക്കുന്ന വെള്ളം ഡാം കെട്ടി പ്രയോജനപ്പെടുത്താനുള്ള തീരുമാനം നേരത്തേ തന്നെയുണ്ട്. പുൽവാമയുടെ പശ്ചാത്തലത്തിൽ അത് മന്ത്രി ആവർത്തിച്ചതാണ് ശ്രദ്ധേയമായി മാറിയത്.
രണ്ടു രാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളിലെ െവള്ളം പങ്കുവെക്കുന്നതിന് ഉണ്ടാക്കിയ സിന്ധു നദീജല ഉടമ്പടി അനുസരിച്ച് ചെനാബ്, ഝലം, സിന്ധു നദികളിലെ വെള്ളമാണ് പാകിസ്താെൻറ വിഹിതം. സിന്ധുവിെൻറ കൈവഴികളായ രവി, സത്ലജ്, ബീസ് എന്നിവയിലെ വെള്ളമാണ് ഇന്ത്യയുടെ വിഹിതം.
ഇതിൽ 95 ശതമാനത്തോളവും ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ബാക്കി അഞ്ചു ശതമാനത്തോളം വെള്ളം പാകിസ്താനിലേക്ക് പാഴായി ഒഴുകുന്നു. ഡാം നിർമാണം ത്വരിതപ്പെടുത്തി ഇത് ജമ്മു-കശ്മീരിലെയും പഞ്ചാബിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനത്തിെൻറ ഉള്ളടക്കം. ഉറി ഭീകരാക്രമണം കഴിഞ്ഞപ്പോഴും ഡാം നിർമാണ പദ്ധതി വേഗത്തിലാക്കാൻ തീരുമാനമെടുത്തിരുന്നു.
രവി നദിയിൽ ഷാപുർ ഭാഗത്ത് ഡാമിെൻറ നിർമാണം തുടങ്ങിയിട്ടുണ്ട്. നിർമാണം പൂർത്തിയാവുേമ്പാൾ, പതിവായി പാഴാവുന്ന ജലം ഇൗ ഡാമിൽ സംഭരിക്കപ്പെടും. അത് ജമ്മു-കശ്മീരിലേക്കും പഞ്ചാബിലേക്കും തിരിച്ചുവിടും. ഇക്കാര്യത്തിൽ ഇന്ത്യയും പാകിസ്താനുമായി തർക്കങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.