വീണ്ടുമൊരു ദോക്ലാം വേണ്ടെന്ന് ചൈന
text_fieldsന്യൂഡൽഹി: ഇന്ത്യക്കും ചൈനക്കും വീണ്ടുമൊരു ദോക്ലാം പ്രതിസന്ധി താങ്ങാനാവില്ലെന്നും ഇരുരാജ്യങ്ങളും അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് നയതന്ത്ര പ്രതിനിധി ലുവോ സഹോഹുയി. ചില ഇന്ത്യൻ സുഹൃത്തുക്കൾ നിർദേശിച്ചതുപോലെ ഷാങ്ഹായി സഹകരണ സംഘടനക്ക് (എസ്.സി.ഒ) കീഴിൽ ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങൾ സഹകരിക്കണമെന്നത് ക്രിയാത്മകമായ ആശയമാണ്.
ഇന്ത്യ -ചൈന ബന്ധത്തെക്കുറിച്ച് ഡൽഹിയിൽ ചൈനീസ് എംബസി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുരക്ഷ സഹകരണമാണ് എസ്.സി.ഒയുടെ മൂന്ന് അടിസ്ഥാന തത്ത്വങ്ങളിലൊന്ന്. ഏഷ്യയിലെ മൂന്ന് രാജ്യങ്ങളുടെ സഹകരണം ഇന്ത്യ -പാകിസ്താൻ പ്രശ്ന പരിഹാരത്തിന് സഹായകരമാവുമോ എന്ന ചോദ്യത്തിന്, വ്യക്തിപരമായി താൻ ഇത് നല്ല ആശയമായിട്ടാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴല്ലെങ്കിലും ഭാവിയിൽ ഇതൊരു മഹത്തായ ആശയമാണ്.
രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ശാന്തിയും സമാധാനവും നിലനിർത്താനും ഇത് സഹായിക്കും. അയൽരാജ്യങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം സാധാരണമാണെന്ന് ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം പറഞ്ഞു. സഹകരണം വർധിപ്പിച്ച് അഭിപ്രായവ്യത്യാസം കുറച്ചുകൊണ്ടുവരാൻ സാധിക്കും. ഇന്ത്യയും ചൈനയും സൗഹാർദ - സഹകരണ കരാറിൽ ഒപ്പിടുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇത്തരമൊരു കരാറിെൻറ രൂപരേഖ 10 വർഷം മുമ്പ് ഇന്ത്യക്ക് കൈമാറിയിരുന്നു.
ഇൗ വർഷം അവസാനം നടക്കുന്ന ബ്രിക്സ്, ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചർച്ച നടത്താൻ സാധ്യതയുണ്ട്. ചൈനീസ് പ്രതിരോധ മന്ത്രിയും സുരക്ഷ വകുപ്പിെൻറ ചുമതലയുള്ള മന്ത്രിയും ഇന്ത്യ സന്ദർശിക്കും. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ഇൗ വർഷം ബെയ്ജിങ്ങിൽ ചർച്ച നടത്തും.
അഫ്ഗാനിസ്താനിൽ ഇന്ത്യയും ചൈനയും സഹകരിച്ച് സർക്കാർ ജീവനക്കാർക്കും നയതന്ത്രപ്രതിനിധികൾക്കും പരിശീലനം നൽകുന്നുണ്ട്. ഇതൊരു തുടക്കം മാത്രമാണ്.
ഭാവിയിൽ ഇത്തരം കൂടുതൽ പരിപാടികളുണ്ടാകുമെന്നും ലുവോ സഹോഹുയി പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ദോക്ലാമിൽ 73 ദിവസമാണ് ഇന്ത്യ -ചൈന സംഘർഷം നിലനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.