ഇന്ത്യ-ആസ്ട്രേലിയ പ്രതിരോധ കരാറായി
text_fieldsന്യൂഡൽഹി: പ്രതിരോധരംഗത്ത് പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കം.
സൈനിക വിന്യാസത്തിനുള്ള പരസ്പര സഹകരണ കരാർ ( മ്യൂച്ചൽ ലോജിസ്റ്റിക് സപ്പോർട്ട് എഗ്രിമെൻറ് ) അനുസരിച്ച് ഇരു രാജ്യങ്ങളുടെയും സൈന്യത്തിന് വിവിധ ആവശ്യങ്ങൾക്ക് സേനാതാവളങ്ങൾ പരസ്പരം ഉപയോഗിക്കാനാവും. യു.എസ്, ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ സമാനമായ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
പ്രതിരോധത്തിനു പുറമെ സൈബർ, സൈബർ സാങ്കേതിക വിദ്യ, ഖനനം, സൈനിക സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജല വിഭവ മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങളിലുള്ള ഉടമ്പടിക്കും ധാരണയായിട്ടുണ്ട്. ഭീകരവാദം, ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ, ലോക വ്യാപാര സംഘടനയുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളും ഇരുവരുടേയും ഓൺലൈൻ ചർച്ചയിൽ വന്നു.
പുറത്തുള്ള ഇന്ത്യൻ കമ്പനികളുടെ നികുതിയുമായി ബന്ധെപ്പട്ട വിഷയങ്ങൾ സംബന്ധിച്ച് സംയുക്ത പ്രസ്താവനയും നടത്തി. കോവിഡ് പടരുന്ന സാഹചര്യത്തിൽ അതുണ്ടാക്കുന്ന സാമ്പത്തിക- സാമൂഹികപ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള സംയോജിതമായ സമീപനത്തെക്കുറിച്ച് മോദി ചർച്ചയുടെ തുടക്കത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.