അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി –രാജ്നാഥ്
text_fieldsന്യൂഡൽഹി: അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന ആക്രമണം നടത്തിയ തായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനി നുഴഞ്ഞുകയറ്റക്കാർ അതിർത്തി കട ക്കും മുേമ്പ അവരെ ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് പരാജയപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിർണായക പങ്കാളിയാകുേമ്പാഴും സൈന്യം അതിർത്തിയിൽ ജാഗ്രത തുടരുകയാണ് . ഏതു സാഹചര്യം നേരിടാനും സൈന്യം സജ്ജമാണ്- വാർത്ത ഏജൻസിയോട് മന്ത്രി പറഞ്ഞു.
രണ്ടാഴ്ചയായി അതിർത്തിയിൽ നടന്ന വെടിനിർത്തൽ ലംഘനങ്ങളിലും നുഴഞ്ഞുകയറ്റ ശ്രമങ്ങളിലും സൈന്യം ശക്തമായി പ്രതികരിക്കുകയും ഭീകരർ ഇന്ത്യയിലേക്ക് കാൽവെക്കും മുമ്പ് തന്നെ അതിർത്തിക്ക് അപ്പുറത്തെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു.
കരസേന മേധാവി ജനറൽ എം.എം. നാരാവനെ അതിർത്തിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സുരക്ഷ സന്നാഹം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിർത്തിക്കപ്പുറത്തെ ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്തതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കര, നാവിക, വ്യോമ സേനകളെ കോവിഡിൽനിന്ന് സംരക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കിടെ നടക്കുന്ന ഏറ്റവും വലിയ ‘അദൃശ്യയുദ്ധമാണ്’ കോവിഡ് വിരുദ്ധ പോരാട്ടം. സൈന്യത്തിെൻറ വിനിമയ, വിതരണ സംവിധാനങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, എൻജിനീയറിങ് മികവ് തുടങ്ങിയവ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്.
സൈന്യത്തിൽ വിവിധ ഇടങ്ങളിൽനിന്ന് വരുന്ന എല്ലാ റാങ്കിലുള്ളവർക്കും 14 ദിവസം സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കപ്പലിലും മുങ്ങിക്കപ്പലിലും അതിജാഗ്രതയോടെയാണ് ജോലി ക്രമീകരിച്ചത്. അതിർത്തികളിലും മറ്റുമുള്ള സൈനികർ പൊതുസമ്പർക്കമില്ലാത്തതിനാൽ സുരക്ഷിതരാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.