അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചു; രാഹുലിനെതിരെ ഹാജരാകാൻ എ.എസ്.ജി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിൽ ഹാജരാകാൻ സുപ്രീംകോടതിയിൽ അഡീഷനൽ സൊലിസിറ്റർ ജനറലായി (എ.എസ്.ജി) നിയമിതനായ സൂര്യപ്രകാശ് വി.രാജു അനുമതി ചോദിച്ചു. 2019ൽ അമിത് ഷായെ രാഹുൽ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാനാണ് എ.സി.ജി നിയമമന്ത്രാലയത്തോട് അനുമതി ചോദിച്ചത്.
ബി.ജെ.പി പ്രാദേശിക നേതാവ് ക്രിഷ്ണവദൻ ബ്രഹ്മഭട്ടാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട ട്രയൽ നടക്കാനിരിക്കുകയാണ്. കേസിൽ ബ്രഹ്മഭട്ടിനുവേണ്ടി സൂര്യപ്രകാശ് വി.രാജു തന്നെയായിരുന്നു നേരത്തെയും ഹാജരായിരുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജബൽപൂരിൽ വെച്ചാണ് രാഹുൽ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചത്. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റമുട്ടൽ പരാമർശിച്ചായിരുന്നു രാഹുലിെൻറ പ്രയോഗം. കേസിൽ നേരത്തേ 10,000 രൂപ കെട്ടിവെച്ച് രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.