Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഗോള സമാധാന...

ആഗോള സമാധാന സൂചികയിൽ ഇന്ത്യ 136ാം സ്ഥാനത്ത്

text_fields
bookmark_border
ആഗോള സമാധാന സൂചികയിൽ ഇന്ത്യ 136ാം സ്ഥാനത്ത്
cancel

സിഡ്നി: പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സംഘർഷങ്ങൾ നിറഞ്ഞ കഴിഞ്ഞ വർഷം ലോകത്താകമാനം സമാധാനാന്തരീക്ഷം കൂടുതൽ മോശമായതായി ആഗോള സമാധാന സൂചിക. ആസ്ട്രേലിയ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പീസ് ആൻഡ് ഇക്കണോമിക്സിെൻറ ഇൗ വർഷത്തെ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലോക സമാധാന സൂചികയുടെ 12ാം എഡിഷനാണ് കഴിഞ്ഞ ദിവസം സ്ഥാപനം പുറത്തുവിട്ടത്. 

163 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 136ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 137ാം സ്ഥാനത്തായിരുന്നു. ഇന്ത്യയെപ്പോലെ പാകിസ്താനും പട്ടികയിൽ നേരിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. നേരേത്ത 152ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇത്തവണ 151ാം സ്ഥാനത്താണ്.

ലോകത്തെ ഏറ്റവും സമാധാനപൂർണമായ രാജ്യം െഎസ്ലൻഡ് ആണെന്ന് പട്ടിക പറയുന്നു. 2008 മുതൽ െഎസ് ലൻഡിനുതന്നെയാണ് ഇൗ സ്ഥാനം ലഭിക്കുന്നത്. ന്യൂസിലൻഡ്, ഒാസ്ട്രിയ, പോർചുഗൽ, ഡെന്മാർക് എന്നിവയാണ് ആദ്യ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ആഭ്യന്തരയുദ്ധത്താൽ പ്രതിസന്ധി നേരിടുന്ന സിറിയയാണ് ഏറ്റവും അശാന്തി നിറഞ്ഞ നാട്. കഴിഞ്ഞ ആറു വർഷമായി ഇവർക്കാണ് ഇൗ സ്ഥാനം പട്ടികയിൽ ലഭിക്കുന്നത്. അഫ്ഗാനിസ്താൻ, ദക്ഷിണ സുഡാൻ, ഇറാഖ്, സോമാലിയ എന്നീ രാജ്യങ്ങൾ അശാന്തിയുടെ കാര്യത്തിൽ സിറിയക്കു പിന്നിൽ നിൽക്കുന്നു. സമാധാനത്തിെൻറ കാര്യത്തിൽ അമേരിക്കക്ക് 121ാം സ്ഥാനം മാത്രമാണുള്ളത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ 19ാം സ്ഥാനത്തുള്ള ഭൂട്ടാനാണ് ഏറ്റവും മികച്ച രാജ്യം. പിറകിൽ 67ാം സ്ഥാനത്ത് ശ്രീലങ്കയും 84ാമത് നേപ്പാളും നിൽക്കുന്നു. 

ബംഗ്ലാദേശ് 93ാമതായാണ് പട്ടികയിൽ ഇടംനേടിയത്. തുടർച്ചയായ നാലാം വർഷവും ലോകത്ത് അസമാധാനം വർധിച്ചുവരുകയാണെന്ന് പട്ടിക ചൂണ്ടിക്കാണിക്കുന്നു. പുതിയ ആഗോള സാഹചര്യം പുതിയ സംഘർഷങ്ങളിലേക്ക് രാജ്യങ്ങളെ നയിക്കുന്നതാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPeace Rate
News Summary - India Is in 136 th Place in Peace Rate - India News
Next Story