Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ നിയമ...

അയോധ്യയിൽ നിയമ വിരുദ്ധ ഭൂമി ഇടപാട്; വിഷയം ഉന്നയിക്കാൻ ചെയർമാൻ അനുവദിച്ചില്ല

text_fields
bookmark_border
Mallikarjun Kharge
cancel

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കാനുള്ള സുപ്രീംകോടതി വിധിക്ക് പിറകെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അയോധ്യയിൽ ഭൂമി കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. രാജ്യസഭ സമ്മേളിച്ച് സഭാ രേഖകൾ മേശപ്പുറത്ത് വെച്ച ശേഷം എഴുന്നേറ്റ് സംഭവം പുറത്തുകൊണ്ടുവന്ന പത്ര റിപ്പോർട്ട് വായിക്കുകയായിരുന്ന ഖാർഗെയെ ചെയർമാൻ വെങ്കയ്യ നായിഡു തടസ്സപ്പെടുത്തി.

ഉത്തർപ്രദേശിൽ എം.എൽ.എമാരും മേയറും കമീഷണറുടെ ബന്ധുക്കളും സബ് ഡിവിഷനൽ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടിയെന്ന 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് കണ്ടിട്ടുണ്ടായിരിക്കും എന്ന് ഖാർഗെ ചെയർമാനോട് പറഞ്ഞു. എന്നാൽ വിഷയം ഉന്നയിക്കാൻ നോട്ടീസ് നൽകണമെന്നും പത്രം സഭയിൽ വായിക്കാൻ പറ്റില്ലെന്നും പറഞ്ഞ് നായിഡു തടഞ്ഞു. താൻ വായിക്കുന്നത് പത്രത്തിൽ നിന്നല്ലെന്നും ത‍െൻറ കുറിപ്പിൽ നോക്കിയാണെന്നും ഖാർഗെ തിരിച്ചടിച്ചു. ജയറാം രമേശ്, അംബിക സോണി, ശക്തി സിങ് കോഹിൽ എന്നിവർ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണം എന്ന് വാദിച്ചെങ്കിലും ചെയർമാൻ അനുവദിച്ചില്ല. രാമക്ഷേത്ത്രി‍െൻറ അഞ്ച് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ 'മഹർഷി രാമായൺ വിദ്യാപീഠ് ട്രസ്റ്റ്' നിയമം ലംഘിച്ച്  ദലിതുകളിൽ നിന്ന് വാങ്ങിക്കൂട്ടിയ ഭൂമിയെ കുറിച്ചായിരുന്നു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargeAyodhyaland deal
News Summary - Illegal land deal in Ayodhya Mallikarjun Kharge
Next Story