ഫാത്തിമ ലത്തീഫിന് നീതി തേടി െഎ.െഎ.ടി ബോംബെ വിദ്യാർഥികളും
text_fieldsമുംബൈ: മദ്രാസ് ഐ.ഐ.ടി ഹോസ്റ്റലിൽ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫിന് നീതി തേടി ബോംബെ ഐ.ഐ.ടി വിദ്യാർഥികളും രംഗത്ത്. വ്യത്യസ്ത സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളിൽനിന്ന് കാമ്പസിലെത്തുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, മുസ്ലിം, ഭിന്നലിംഗ ന്യൂനപക്ഷ ങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണവും സംവിധാനങ്ങളും നൽകുന്നതിൽ ഉന്നത വിദ്യാഭ്യാ സ കേന്ദ്രങ്ങളായ ഐ.ഐ.ടികൾ നിരന്തരം പരാജയപ്പെടുന്നതിെൻറ അവസാന ഉദാഹരണമാണ് ഫാത്തിമ ലത്തീഫിെൻറ ദുരൂഹ മരണമെന്ന് വിദ്യാർഥികൾ പ്രസ്താവനയിൽ പറഞ്ഞു.
അതിനാൽ, ഫാത്തിമയുടേത് ആത്മഹത്യയായല്ല സ്ഥാപനവൽകൃത കൊലപാതകമായേ കാണാനാവുകയുള്ളൂവെന്നും പ്രസ്താവന വ്യക്തമാക്കി. ‘ഐ.ഐ.ടി ബോംബെ ഫോർ ജസ്റ്റിസ്’ എന്ന ബാനറിൽ ചൊവ്വാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
കുറ്റാരോപിതനായ ഐ.ഐ.ടി പ്രഫ. സുദർശൻ പത്മനാഭനെതിരെ കൃത്യമായ അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുക, ഐ.ഐ.ടി, എൻ.ഐ.ടി, മാനേജ്മെൻറ് സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ, ന്യൂനപക്ഷ, ജെൻഡർ സെല്ലുകൾ തുടങ്ങുക. എല്ലാ ഉന്നത പൊതുസ്ഥാപനങ്ങളിലും വിദ്യാർഥി-അധ്യാപക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ വിദ്യാർഥികൾ ഉന്നയിച്ചു.
അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ, അംബേദ്കറൈറ്റ്സ് സ്റ്റുഡൻറ്സ് കലക്ടീവ്, നോർത്ത് ഈസ്റ്റ് കലക്ടീവ്, മലയാളി ചർച്ചാവേദി തുടങ്ങിയ സംഘങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലെ വിദ്യാർഥികളും ഐക്യദാർഢ്യവുമായി രംഗത്തെത്തി. മറ്റു ഐ.ഐ.ടി കാമ്പസുകളുമായി ബന്ധപ്പെട്ട് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.