പുണെ സംഘർഷം: മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി
text_fieldsമുംബൈ: പുണെയിൽ ഭീമ^കൊരെഗാവ് യുദ്ധസ്മാരക പരിപാടിയോടനുബന്ധിച്ച ദലിത്^മറാത്ത സംഘർഷത്തിൽ ഗുജറാത്ത് എം.എൽ.എയും ദലിത്നേതാവുമായ ജിഗ്നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവെല. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് മേവാനിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പ്രമുഖ ദലിത് നേതാവ് കൂടിയായ കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷമുണ്ടായ ജനുവരി ഒന്നിനുമുമ്പുതന്നെ പുണെയിൽ അസ്വസ്ഥതയുണ്ടായിരുന്നു. അതേസമയത്തായിരുന്നു മേവാനിയുടെ ശനിവാർവാഡയിലെ പ്രസംഗം. അദ്ദേഹം ഭീമ^കൊരെഗാവിൽ പോയിട്ടില്ല. മേവാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച മന്ത്രി, ദലിത് യുവാക്കൾ രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാതെ െഎക്യപ്പെടുത്തണമെന്നാണ് തെൻറ ഉപദേശമെന്നും രാംദാസ് കൂട്ടിച്ചേർത്തു.
അതേസമയം, മഹാരാഷ്ട്ര പൊലീസ് മേവാനിക്കെതിരായ കേസുമായി മുന്നോട്ട് പോകുകയാണ്. പ്രസംഗത്തിെൻറ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും തന്നെ വേട്ടയാടുകയാണെന്ന് മേവാനി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദലിത്വേട്ട സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിന് എല്ലാക്കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രാംദാസ് അഭിപ്രായപ്പെട്ടു. ഉന സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചിരുന്നു. ഭീമ^കൊരെഗാവ് സംഘർഷത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.