ന്യൂഡൽഹി: സ്വന്തം സംസ്ഥാനത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് ഒഴിഞ്ഞുപോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 'ഈ ഒഴിവുകഴിവുകളൊന്നും ഇനിയും നടക്കില്ല യോഗി ആദിത്യനാഥ്-ജീ. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കഴിവുകേടാണ്. ജനങ്ങള്‍ എന്തുപിഴച്ചു? പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകണം'. കഴിവുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കറിയാമെന്നും സിസോദിയ പ്രതികരിച്ചു.
സിസോദിയയുടെ ട്വീറ്റിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗിയ്‌ക്കെതിരെ രംഗത്തെത്തി. ''കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും മികച്ച ഭാവിയും സമ്മാനിക്കേണ്ടത് ഞങ്ങളുടെ സർക്കാരിെൻറ ഉത്തരവാദിത്തമാണ്. അത് അഞ്ച് ലക്ഷം കുട്ടികളായാലും അഞ്ച് കോടിയായാലും. നല്ല സര്‍ക്കാരുകള്‍ ഒഴിവുകഴിവുകള്‍ പറയില്ലെന്നും കെജ്രിവാൾ പറഞ്ഞു.
2022 ലെ യു.പി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നറിയിച്ചതോടെയാണ് ഇരുസംസ്ഥാനത്തിലേയും മന്ത്രിമാര്‍ വാക്‌പോര് ആരംഭിച്ചത്. ഉത്തർപ്രദേശിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണമെടുത്താൽ അത് ഡൽഹിയിലെ ജനസംഖ്യയേക്കാൾ വരുമെന്ന് കഴിഞ്ഞ ദിവസം യോഗി പറഞ്ഞിരുന്നു.