Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹേതര ബന്ധമുള്ളത്...

വിവാഹേതര ബന്ധമുള്ളത് സൽപേരാണോയെന്ന് എം.ജെ. അക്ബറിനോട് പ്രിയ രമണി

text_fields
bookmark_border
വിവാഹേതര ബന്ധമുള്ളത് സൽപേരാണോയെന്ന് എം.ജെ. അക്ബറിനോട് പ്രിയ രമണി
cancel

ന്യൂഡൽഹി: വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ബന്ധം പുലർത്തിയെന്ന് സമ്മതിച്ച മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് എന്ത് സൽപേരാണുള്ളതെന്ന് മാധ്യമ പ്രവർത്തക പ്രിയ രമണിയുടെ അഭിഭാഷക കോടതിയിൽ ചോദിച്ചു. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച പ്രിയക്കെതിരെ അക്ബർ നൽകിയ മാനനഷ്ടക്കേസിെൻറ വാദം കേൾക്കവേയാണ് അഡ്വ. റബേക്ക ജോൺ ഈ വാദം നടത്തിയത്.

രമണി തന്നെ 'മാധ്യമങ്ങളിലെ ഏറ്റവും വലിയ ലൈംഗിക മൃഗ'മെന്ന് വിളിച്ചുവെന്നും അത് കളങ്കരഹിതമായ സൽപേരിന് ദോഷം ചെയ്തുവെന്നും അക്ബർ കോടതിയിൽ പറഞ്ഞിരുന്നു. മീ ടു കാമ്പയിനിൽ 2018ൽ 15-16 സ്ത്രീകൾ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിൽ രമണിക്കെതിെര മാത്രമാണ് അക്ബർ കേസ് നൽകിയതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.

ആരോപണമുന്നയിച്ചവരുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് അക്ബർ പറഞ്ഞത്. വിവാഹിതനായ ഒരാൾ മറ്റുള്ളവരുമായി പരസ്പര സമ്മതത്തോടെ ബന്ധം പുലർത്തുന്ന സ്വഭാവത്തെ സൽപേരെന്നാണോ വിളിക്കുകയെന്ന് റബേക്ക ചോദിച്ചു. തന്നേക്കാൾ 20 വയസ്സ് കുറവുള്ള ജൂനിയറുമായി ബന്ധമുണ്ടായിരുന്നതായി അക്ബർതന്നെ സമ്മതിച്ചിട്ടുണ്ട്്. ഇത് കളങ്കരഹിതമായ സൽപേരല്ലെന്ന് റബേക്ക പറഞ്ഞു.

അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ കേസ് ഡിസംബർ പത്തിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarPriya Ramani
News Summary - if the extramarital affair was a good one priya Ramani to Akbar
Next Story