ഒരാൾ ബി.ജെ.പിയിലേക്ക് പോയാൽ പത്ത് പേർ തിരിച്ചുവരും- മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഒാപറേഷൻ താമര തുടർന്നുകൊണ്ടിരിക്കുകയാണെന് നും അതിനെ കോൺഗ്രസ് നേരിടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
കര്‍ണാടകയിൽ സര്‍ക്കാര ിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ശ്രമിക്കുകയാണ്. തങ്ങളുടെ ക്യാമ്പിൽ നിന്ന് ഒരാൾ ബി.ജെ.പിയിലേക്ക് പോയാൽ പത്തു പേർ തിരിച്ച് കോൺഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു.
2008ൽ ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും ഇത്തരത്തിൽ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ട് പിടിച്ചിട്ടുണ്ട്. ബി.ജെ.പി ഇത് വീണ്ടും ആവർത്തിക്കുകയാണ്. ചിലരെ പണം കൊടുത്തും ചിലരെ പദവികൊടുത്തും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ് ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് ചേർക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
തങ്ങള്‍ക്കൊപ്പം ചേരുന്നതിന് കോണ്‍ഗ്രസ് എം.എല്‍.എക്ക് ബി.ജെ.പി 'സമ്മാനം' വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭരണം ലഭിക്കാത്തതിൽ നിരാശയിലാണ് ബി.ജെ.പി. അടുത്ത മാസത്തിന് മുമ്പ് ഞങ്ങളെ താഴെയിറക്കാനാണ് അവർ ശ്രമിക്കുന്നത്. അവർ സങ്കൽപിക്കാൻ പോലും കഴിയാത്തത്ര തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.