അഭിനന്ദൻ വർധമാന് വീർചക്ര
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ അവിചാരിത താരമായി മാറിയ വ്യോമസേന പൈല റ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്വാതന്ത്ര്യദിന വേളയിൽ വീരചക്രം. ബാലാകോട് ട് ആക്രമണത്തിന് നിയോഗിക്കപ്പെട്ട അഞ്ച് പൈലറ്റുമാർക്ക് വ്യോമസേന മെഡൽ. രണ്ട് കീർത്തിചക്രം അടക്കം 132 ധീരത അവാർഡുകളും രാഷ്ട്രപതി പ്രഖ്യാപിച്ചു.
ബാലാേകാട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ അതിർത്തി കടക്കാൻ ശ്രമിച്ച പാക് യുദ്ധവിമാനങ്ങളെ നേരിടുന്നതിനിടയിൽ പാകിസ്താെൻറ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത പൈലറ്റാണ് അഭിനന്ദൻ വർധമാൻ. അതിസാഹസികതയുടെ മണിക്കൂറുകൾക്കിടയിൽ പോലും സമചിത്തതയും അസാധാരണ ധൈര്യവും പ്രദർശിപ്പിച്ച് അഭിനന്ദൻ ലോകമറിയുന്ന താരമായി മാറി.
ഫെബ്രുവരി 27ന് പാകിസ്താനുമായുണ്ടായ വ്യോമസംഘർഷത്തിൽ ഫൈറ്റർ കൺട്രോളറായി മികച്ച പ്രകടനം നടത്തിയതിന് വ്യോമസേന വനിത സ്ക്വാഡ്രൺ ലീഡർ മിൻറി അഗർവാളിന് യുദ്ധസേന മെഡൽ ലഭിക്കും. പുൽവാമ സംഭവത്തിനു പിന്നാലെയാണ് ഇന്ത്യ ബാലാകോട്ട് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്.
ഇതിൽ പെങ്കടുത്ത വിങ് കമാൻഡർ അമിത് രഞ്ജൻ, സ്ക്വാഡ്രൺ ലീഡർമാരായ രാഹുൽ ബസോയ, പങ്കജ് ഭുജാഡെ, ബി.കെ.എൻ. റെഡ്ഡി, ശശാങ്ക സിങ് എന്നിവർക്കാണ് വ്യോമസേന മെഡൽ ലഭിച്ചത്. അഞ്ചുപേരും മിറാഷ്-2000 പോർവിമാന പൈലറ്റുമാരാണ്. രാഷ്ട്രീയ ൈറഫിൾസ് ഒന്നാം ബറ്റാലിയൻ എൻജിനീയർ കോറിലെ പ്രകാശ് ജാദവ്, സി.ആർ.പി.എഫ് െഡപ്യൂട്ടി കമാൻഡൻറ് ഹർഷ്പാൽ സിങ് എന്നിവർക്കാണ് കീർത്തിചക്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.