Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒറ്റരാത്രികൊണ്ട്...

'ഒറ്റരാത്രികൊണ്ട് സൽപേര് നശിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യും?' ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി രഞ്ജൻ ഗൊഗോയ്

text_fields
bookmark_border
ഒറ്റരാത്രികൊണ്ട് സൽപേര് നശിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യും? ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി രഞ്ജൻ ഗൊഗോയ്
cancel

ന്യൂഡൽഹി: തനിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ആദ്യമായി പരസ്യ പ്രതികരണവുമായി മുൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. താൻ, പരാതി പരിഗണിച്ച ബെഞ്ചിന്‍റെ ഭാഗമാകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ജസ്റ്റിസ് ഫോർ ദി ജഡ്ജ്' എന്ന തന്‍റെ ഓർമ്മക്കുറിപ്പിന്‍റെ പ്രകാശന വേളയിൽ ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ൽ ചീഫ് ജസ്റ്റിസ് ആയിരിക്കേ സുപ്രീംകോടതിയിലെ ജീവനക്കാരിയാണ് ലൈംഗിക പീഡനപരാതിയുമായി രംഗത്തെത്തിയത്. ജസ്റ്റിസ് ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന്കാട്ടി ജീവനക്കാരി മുഴുവന്‍ ജഡ്ജിമാര്‍ക്കും കത്തെഴുതുകയായിരുന്നു. പിന്നീട് അവധി ദിവസമായ ശനിയാഴ്ച ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്‍റെ പ്രത്യേക സിറ്റിങ് വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ തന്‍റെ നിലാപട് വ്യക്തമാക്കുകയായിരുന്നു. താൻ ആ ബെഞ്ചിലിരിക്കാൻ പാടില്ലായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"എന്നാൽ, 45 വർഷത്തിലേറെയായി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സൽപേര് പ്രശസ്തി ഒറ്റരാത്രികൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യും? യുക്തിബോധത്തോടെ പ്രവർത്തിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ചീഫ് ജസ്റ്റിസും മനുഷ്യനല്ലേ?' ഗോഗോയ് ചോദിച്ചു. എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതു സമ്മതിക്കുന്നതില്‍ കുഴപ്പമില്ലെന്നും ആരോപണം ഉയർന്ന ശേഷം സ്വീകരിച്ച നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ജീവനക്കാരിയുടെ ആരോപണത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു.

യുവതിയുടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിക്കുകയും ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമാണ് ഉണ്ടായത്. ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജിവനക്കാരിയെ സുപ്രീംകോടതി പിന്നീട് തിരിച്ചെടുത്തിരുന്നു. ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് കേസ് നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചത്.

ജസ്റ്റിസ് എസ്.കെ. കൗൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി എടുത്ത കർശന നടപടികൾ ഗൂഢാലോചനക്ക് കാരണമായേക്കാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേസിലെ ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതിനാൽ കേസ് തുടരേണ്ടതില്ലെന്നും സുപ്രീംകോടതി 2019 ൽ നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായികിെൻറ അധ്യക്ഷതയിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.

അസം എൻ.ആർ.സി കേസിൽ ഗൊഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിനെതിരായ ഗൂഢാലോചനക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ അറിയിച്ചു. ജസ്റ്റിസ് പട്‌നായിക് നൽകിയ റിപ്പോർട്ട് മുദ്രെവച്ച കവറിൽതന്നെ സൂക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual harassmentRanjan Gogoi
News Summary - I shouldn’t have been on the bench hearing sexual harassment case against me: Ex-CJI Ranjan Gogoi
Next Story