ബോംബ് ഭീഷണി: ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു
text_fieldsഹൈദരാബാദ്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചുപറന്നു. പറന്നുയർന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എൽ-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു എന്ന് ലുഫ്താൻസ പ്രതികരിച്ചു. വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫർട്ട് വിമാനത്താവളൽ തിരിച്ചിറങ്ങി. അതേസമയം, ഇതേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
ഹൈദരാബാദിൽ മാതാപിതാക്കളെ കാണാനായി പുറപ്പെട്ട യാത്രക്കാരി പിറ്റേന്ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചതായും താമസ സൗകര്യം ലഭിച്ചതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

