യുവതികളെ വിവസ്ത്രരാക്കി മർദിച്ച പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: അസമിൽ ഗർഭിണിയടക്കം മൂന്ന് യുവതികളെ പൊലീസ് കസ്റ്റഡിയിൽ വിവസ്ത്രരാ ക്കി മർദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഹിന്ദു പെൺകു ട്ടിയുമായി ഒളിച്ചോടിയ മുസ്ലിം യുവാവിനെ കിട്ടാതെ വന്നപ്പോൾ സഹോദരിമാരായ മിനുവാര ബീഗം, സനുവാര ബീഗം, റുമേല എന്നിവരെ കസ്റ്റയിലെടുത്ത് കൊണ്ടുപോയി പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. ദരാംഗ് ജില്ലയിലെ ബുർഹ പൊലീസ് ഒൗട്ട്പോസ്റ്റിൽ ഒരു രാത്രി മുഴുവൻ ക്രൂര മദർനത്തിരയാകേണ്ടി വന്ന സഹോദരിമാരിലൊരാളുടെ ഗർഭം അലസി. വാർത്തസമ്മേളനം നടത്തി യുവതികൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടപടിയുടെ വാർത്ത ബുധനാഴ്ച ദേശീയമാധ്യമങ്ങളിൽ കണ്ട മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അസം സർക്കാറിനോട് റിപ്പോർട്ട് തേടി. വാർത്ത സത്യമാണെങ്കിൽ ഗുരുതര മനുഷ്യവാകാശ ലംഘനമാണ് ഉണ്ടായതെന്ന് കമീഷൻ പ്രതികരിച്ചു.
സെപ്റ്റംബർ എട്ടിന് നടന്ന സംഭവത്തിൽ രണ്ടുദിവസം കഴിഞ്ഞ് യുവതികൾ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് യുവതികൾ വാർത്തസമ്മേളനം നടത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം രണ്ട് ഉദ്യോഗസ്ഥരെ അസം സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഗർഭിണിയാണെന്ന് കേണപേക്ഷിച്ചിട്ടും അടിവയറ്റിൽ മർദിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാർത്തസമ്മേളനത്തിൽ യുവതികൾ പറഞ്ഞു. മൂന്ന് യുവതികളുടെയും ശരീരമാസകലം പൊലീസ് മർദനത്തിെൻറ പാടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.