ട്രെയിനുകളിൽ ഭക്ഷണനിരക്ക് കുത്തെന കൂട്ടി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രീമിയം ട്രെയിനുകളിലുൾപ്പെടെ ഭക്ഷണവില റെയിൽവേ കുത്തനെ കൂ ട്ടി. രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയിലും മറ്റു ട്രെയിനുകളിലും ഇതോടെ നിരക്ക് ഉയരും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ എ.സി ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ ചാ യക്ക് 35 രൂപയാകും- വർധന 20 രൂപ . പ്രാതലിന് 140 രൂപയും (പഴയ നിരക്ക് 90) ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവക്ക് 245 (145) രൂപയുമാകും. വൈകുന്നേരത്തെ ചായക്ക് 75 രൂപയിൽനിന്ന് 140 രൂപയായാണ് ഉയർത്തിയത്.
സെക്കൻഡ് ക്ലാസ് എ.സിയിൽ ചായക്ക് 20, പ്രഭാതഭക്ഷണം 105, ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 185 എന്നിങ്ങനെയാകും പുതുക്കിയ വില. വൈകുന്നേരത്തെ ചായക്ക് 90 രൂപയാകും.
തുരന്തോ ട്രെയിനുകളുടെ സ്ലീപർ ക്ലാസുകളിൽ പ്രഭാതഭക്ഷണം 65 രൂപ, ഉച്ച ഭക്ഷണം/രാത്രി ഭക്ഷണം 120, വൈകുന്നേരത്തെ ചായ 50 എന്നിങ്ങനെയാണ് പുതുക്കിയ വില. സാധാരണ ട്രെയിനുകളിൽ ഉച്ചയൂണിന് 50 രൂപയായിരുന്നത് ഒറ്റയടിക്ക് 80 രൂപയായി ഉയർത്തിയിട്ടുണ്ട്. മുട്ട/കോഴി ബിരിയാണിയും ലഭ്യമാക്കും. ഇവക്ക് യഥാക്രമം 90, 110 രൂപയാകും വില. ചിക്കൻ കറിയും ചോറുമെങ്കിൽ 130 രൂപയും.
നിരക്കുവർധന നാലുമാസം കഴിഞ്ഞാകും നടപ്പിൽവരുക. ട്രെയിനുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾകൂടി ഉൾപ്പെടുത്താനും ആലോചനയുണ്ട്. 2014നുശേഷം ആദ്യമായാണ് നിരക്ക് വർധനയെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.