Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻ പ്രകൃതി...

വൻ പ്രകൃതി ദുരന്തങ്ങൾ വേട്ടയാടുന്ന ഉത്തരാഖണ്ഡ്

text_fields
bookmark_border
വൻ പ്രകൃതി ദുരന്തങ്ങൾ വേട്ടയാടുന്ന ഉത്തരാഖണ്ഡ്
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിനെ വൻ പ്രകൃതി ദുരന്തങ്ങൾ നിരന്തരം വേട്ടയാടാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു. ആദ്യത്തേത് 1991ൽ ഉത്തരകാശിയിൽ ഉണ്ടായ വൻ ഭൂകമ്പമാണ്. റിക്ടർ സ്കെയിലിൽ 6.8 രേഖെപ്പടുത്തിയ ഭൂമികുലുക്കത്തിൽ 768 പേർക്കാണ് ജീവഹാനിയുണ്ടായത്. ആയിരക്കണക്കിന് വീടുകൾ തകർന്നു. 1998ലുണ്ടായ മാൽപ മണ്ണിടിച്ചിൽ ആണ് രണ്ടാമത്തേത്. പിതോറാഗഡിലെ മാൽപ ഗ്രാമത്തിൽ മണ്ണിടിഞ്ഞ് കൈലാസ തീർഥാടകരായ 55പേരടക്കം 255 പേർ മരിച്ചു.

ഈ ദുരന്തം ശാരദ നദിയുടെ പകുതി ഭാഗത്തെ ഒഴുക്കിെൻറ ഗതിമാറ്റി. 1999ലെ ചമോലി ഭൂകമ്പമാണ് മറ്റൊന്ന്. അന്ന് നൂറിലേറെ പേർ കൊല്ലപ്പെട്ടു. റോഡുകളിൽ വൻ വിള്ളലുകൾ വീണു. 2013 ജൂണിലെ വടക്കേന്ത്യൻ പ്രളയത്തോടൊപ്പമുണ്ടായ മേഘസ്ഫോടനവും ഉത്തരാഖണ്ഡിനെ പിടിച്ചുലച്ചു. മണ്ണിടിച്ചിലിലും പ്രളയത്തിലും 5700 പേർക്ക് ജീവഹാനി സംഭവിച്ചതായാണ് കണക്ക്. ചാർ ധം തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത കടന്നുപോവുന്ന താഴ്വരയിൽ പാലങ്ങളും റോഡും തകർന്ന് മൂന്നു ലക്ഷത്തിലേറെ പേർ ഒറ്റപ്പെട്ടതും ഏറെ ഭയാശങ്ക ഉയർത്തിയിരുന്നു.

മഞ്ഞുരുക്കത്തിന് ഇരട്ടിവേഗം

ന്യൂഡൽഹി: ചൂട് കൂടുന്നതിനാൽ ഹിമാലയത്തിലെ മഞ്ഞുരുകലി‍െൻറ വേഗം ഇരട്ടിയായതായി പഠനം. 2019ൽ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലടക്കം ദശലക്ഷക്കണക്കിന് പേർക്ക് കുടിെവള്ളക്ഷാമത്തിന് ഇടയാക്കുന്നതാണ് പ്രകൃതിയിലെ ഈ പ്രതിഭാസമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യക്ക് പുറമെ ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഉപഗ്രഹനിരീക്ഷണം വഴി കാലാവസ്ഥ വ്യതിയാനം പഠനവിധേയമാക്കിയപ്പോഴാണ് ഈ കണ്ടെത്തലെന്ന് 2019 ജൂണിൽ ജേണൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

2000 മുതൽ ഈ പ്രതിഭാസമുണ്ടെന്നത് ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം അലിഞ്ഞുതീരുന്നതി‍െൻറ പ്രത്യക്ഷ ഉദാഹരണമാണെന്ന് കൊളംബിയ യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി ജേതാവായ ജോഷ്വാ മോറർ ചൂണ്ടിക്കാട്ടി. മുൻകാലത്തെയും നിലവിലെയും അവസ്ഥ ഉപഗ്രഹസഹായത്തോടെ നിരീക്ഷിച്ചതി‍െൻറ അടിസ്ഥാനത്തിൽ തയാറാക്കിയതിനാൽ ആധികാരികതയിൽ സംശയമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhand
Next Story