Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്ടറായ നിങ്ങൾ...

ഡോക്ടറായ നിങ്ങൾ ആളുകളെ ഭിന്നിപ്പിക്കാതെ മുറിവുണക്കുന്നയാളാവട്ടെ -ബി.ജെ.പി നേതാവിന് ഉഗ്രൻ മറുപടി നൽകി രാജ്ദീപ് സർദേശായി

text_fields
bookmark_border
ഡോക്ടറായ നിങ്ങൾ ആളുകളെ ഭിന്നിപ്പിക്കാതെ മുറിവുണക്കുന്നയാളാവട്ടെ -ബി.ജെ.പി നേതാവിന് ഉഗ്രൻ മറുപടി നൽകി രാജ്ദീപ് സർദേശായി
cancel

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചകളിൽ എതിരാളികൾക്കെതിരെ കടുത്ത ആരോപണങ്ങളുയർത്തുന്ന രീതിയാണ് ബി.ജെ.പി വക്താവ് ഡോ. സംബിത് പത്രയുടേത്. പിടിച്ചുനിൽക്കാനാവാത്ത ഘട്ടത്തിൽ അവതാരകനെതിരെയും അദ്ദേഹം തിരിയും. ഇന്ത്യ ടുഡേ ചാനലിൽ പ്രമുഖ അവതാരകൻ രാജ്ദീപ് സർദേശായിയെ കഴിഞ്ഞയാഴ്ച ‘ചൈനീസ് ചാരൻ’ എന്ന് മുദ്രകുത്തിയ സംബിത് പത്ര, കഴിഞ്ഞ ദിവസം കശ്മീരിൽ വയോധികൻ കൊല്ലപ്പെട്ട വിഷയത്തിൽ നടന്ന ചർച്ചയിലും അദ്ദേഹവുമായി ‘ഏറ്റുമുട്ടി’. ചർച്ച കഴിഞ്ഞ് അവതാരകരെ കൊമ്പുകുത്തിച്ചുവെന്ന് അവകാശപ്പെടുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റുകളിടുന്നതാണ് ബി.ജെ.പി നേതാവിെൻറ പ്രധാന വിനോദങ്ങളിലൊന്ന്. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടി നൽകി രാജ്ദീപും രംഗത്തെത്തുേമ്പാൾ സംഗതി കൊഴുക്കും. ഇത്തരത്തിൽ സംബിത് പത്രയുടെ ട്വീറ്റുകൾക്ക് രാജ്ദീപ് നൽകിയ മറുപടികൾ വ്യാഴാഴ്ച ട്വിറ്ററിൽ ട്രെൻഡിങ് ആയി. വിഭാഗീയകരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ‘ഡോക്ടറെന്ന നിലയിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം മുറിവുണക്കുന്നയാളായിരിക്കൂ’ എന്ന രാജ്ദീപിെൻറ പരാമർശം വൈറലായി. നിങ്ങൾ കമ്യൂണിസ്റ്റുകാരനാണെന്ന പത്രയുടെ പരാമർശത്തിനും രാജ്ദീപിെൻറ മറുപടി കുറിക്കുകൊള്ളുന്നതായിരുന്നു.

‘‘ഇടതും വലതും: പ്രിയ സുഹൃത്ത് സംബിത്, രണ്ടിനും എനിക്ക് സമയമില്ല. ഒരു ‘ഇസ’ത്തിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ. അത് ഹ്യൂമനിസം (മനുഷ്യത്വം) ആണ്. ആ മനസ്സുള്ളതിനാൽ ഒരു മൂന്നു വയസ്സുകാരനെ താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളുടെ ഇരയാക്കി മാറ്റാൻ എനിക്കൊട്ടും താൽപര്യമില്ല. നിങ്ങൾ നന്നായിരിക്കട്ടെ.. ഡോക്ടറെന്ന നിലയിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം നിങ്ങൾ അവരുടെ മുറിവുണക്കുന്നയാളായിരിക്കുമെന്ന് പ്രത്യാശിക്കുന്നു..’’

‘മൃതദേഹത്തിനു മുകളിൽ രാഷ്ട്രീയവും?’ എന്ന വിഷയത്തിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം കശ്മീരിലെ സോപോറിൽ മധ്യവയസ്കൻ ആക്രമണത്തിൽ മരിച്ച വിഷയത്തിൽ സൈന്യം പറയുന്നതാണ് ശരിയെന്നു വാദിച്ച സംബിത് പത്ര, രാജ്ദീപിന് സൈന്യത്തെ വിശ്വസമില്ലെന്നും മറ്റുമുള്ള പ്രസ്താവനയും നടത്തിയിരുന്നു. ‘കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഫലസ്തീനിലെ  സ്ത്രീയുടെ ചിത്രം പോസ്റ്ററാക്കിയപ്പോൾ പാകിസ്താനി വനിത ഈ പോസ്റ്റർ ഐക്യരാഷ്ട്ര സഭയിൽ ഉയർത്തിപ്പിടിച്ച് കശ്മീരിൽ ആളുകൾ ദുരിതമനുഭവിക്കുന്നതിെൻറ ചിത്രമാണതെന്ന് പറഞ്ഞു. കോൺഗ്രസിെൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചിത്രങ്ങൾ യു.എന്നിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ്. എന്നാൽ, കശ്മീരിൽ കൊല്ലപ്പെട്ട മുത്തച്ഛെൻറ മൃതശരീരത്തിൽ ഇരിക്കുന്ന ബാലെൻറ ചിത്രം ജിഹാദികളുടെ ക്രൂരതയുടെ സാക്ഷ്യമായി ലോകത്തുടനീളം പ്രചരിപ്പിക്കണം’ -ചർച്ചയിൽ ബി.ജെ.പി വക്താവ് പറഞ്ഞു. ഈ ചർച്ചയിൽ രാജ്ദീപുമായി കൊമ്പുകോർത്തതിനു പിന്നാലെ ട്വിറ്ററിൽ പത്രയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു. 

‘സി.ആർ.പി.എഫുകാർ ആ സിവിലിയനെ പിടിച്ചുകൊണ്ടുവന്ന് കൊല്ലുകയായിരുന്നുവെന്ന് തെൻറ റിപ്പോർട്ടർ പറഞ്ഞതായി രാജ്ദീപ് പറയുന്നു. അദ്ദേഹത്തിന് ആർമിയെ വിശ്വസിക്കാൻ ഇഷ്ടമാകുമായിരുന്നു...പക്ഷേ..
ഞാൻ പറഞ്ഞത്, എനിക്ക് റിപ്പോർട്ടർമാർ പറയുന്നത് കേൾക്കേണ്ടതില്ല എന്നാണ്. ഞാൻ സൈന്യം പറയുന്നത് എെൻറ കണ്ണുമടച്ച് വിശ്വസിക്കും. അതാണ് ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം, രാജ്ദീപ്..ശുഭരാത്രി’ -ഇതായിരുന്നു പത്രയുടെ പോസ്റ്റ്. ഇതിന് രാജ്ദീപിെൻറ മറുപടി ഇങ്ങനെ -‘ഡോ. സംബിത് പത്ര..നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം ഒരു ദേശസ്നേഹിയായ പൗരനും പാർട്ടി ഭാരവാഹിയും തമ്മിലുള്ളതാണ്. നല്ല ദിനമായിരിക്കട്ടെ..’

ഇതിന് പത്ര മറുപടിയുമായെത്തി. ‘തീർച്ചയായും സർ..നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം പാർട്ടി പ്രവർത്തകനും (കമ്യൂണിസ്റ്റ് പാർട്ടി മെംബർ) ദേശസ്നേഹിയായ പൗരനും തമ്മിലുള്ളതാണ്. ഗംഭീര ദിവസമായിരിക്കട്ടെ..’ ബി.ജെ.പി നേതാവിെൻറ ഈ കുറിപ്പിനാണ് മനുഷ്യത്വത്തിലാണ് വിശ്വാസമെന്നും ഡോക്ടർ മുറിവുണക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും രാജ്ദീപ് തകർപ്പൻ മറുപടി നൽകിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterrajdeep sardesaiindia newsSambit PatraIndia todayBJP
News Summary - Hope as a doc you will be a healer and not a divider-epic reply from rajdeep to Sambit Patra-India News
Next Story