Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിയോഗിൽ രാഗേഷ് സിംഘ...

തിയോഗിൽ രാഗേഷ് സിംഘ സ്വതന്ത്രനും പിന്നിൽ നാലാമത്; സി.പി.എമ്മിന്‍റെ ഏക സീറ്റും പോയി

text_fields
bookmark_border
rakesh singha, himachal election 2022
cancel

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പാർട്ടിക്ക് ആകെയുണ്ടായിരുന്ന സീറ്റിൽ സിറ്റിങ് എം.എൽ.എ രാകേഷ് സിംഘ പരാജയപ്പെട്ടെന്ന് മാത്രമല്ല, സ്വതന്ത്രയായി മത്സരിച്ച കോൺഗ്രസ് വിമത സ്ഥാനാർഥിക്കും പിന്നിൽ നാലാമതായി.

തിയോഗിലെ വോട്ട് നില

കുൽദീപ് സിങ് റാത്തോഡ് (കോൺഗ്രസ്) -18,709
അജയ് ശ്യാം (ബി.ജെ.പി) -13,809
ഇന്ദു വർമ (സ്വതന്ത്ര)- 13,635
രാകേഷ് സിംഘ (സി.പി.എം) -12,003

ഹിമാചലിൽ സി.പി.എമ്മിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലാണ് അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുന്നത്. 2017 തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിംഘ മണ്ഡലം പിടിച്ചത്. 24 വർഷത്തിന് ശേഷമായിരുന്നു സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ രാകേഷ് വർമ 22,808 വോട്ടും കോൺഗ്രസിലെ ദീപക് റാത്തോഡ് 9101 വോട്ടുമാണ് അന്ന് നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rakesh SinghaHimachal Pradesh election 2022
News Summary - himachal pradesh election updates Theog
Next Story