ഹയർസെക്കൻഡറി നിയമന മാനദണ്ഡം കേരള വിദ്യാഭ്യാസ ചട്ടം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുതുതായി സൃഷ്ടിച്ച ഹയർസെക്കൻഡറി അധ്യാപക തസ്തിക സ്കൂളിലെ അർഹതപ്പെട്ട അധ്യാപികക്ക് നൽകാതെ പുറത്തുനിന്ന് നിയമനം നടത്തിയ മാേനജ്മെൻറ് നടപടി റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു. മാനേജ്മെൻറിെൻറ നിയമനം റദ്ദാക്കി സ്കൂളിലെ അധ്യാപികക്ക് സ്ഥലംമാറ്റത്തിലൂടെ പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തിക നൽകണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഹയർ സെക്കൻഡറി അധ്യാപക തസ്തികകൾ നികത്തുന്നതിൽ കേരള സർവിസ് ചട്ടം അഞ്ച് ബാധകമല്ലെന്നും കേരള വിദ്യാഭ്യാസ ചട്ടത്തിലെ 32ാം അധ്യായം മാത്രമാണ് ബാധകമെന്നും സുപ്രീംകോടതി വിധിച്ചു. സർക്കാർ നടപടി അംഗീകരിച്ച് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് തള്ളി. സംസ്ഥാന സർവിസ് ചട്ടം അഞ്ച് അടിസ്ഥാനമാക്കി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ അംഗസംഖ്യ നോക്കി മാനേജ്മെൻറ് നടത്തിയ നിയമനം അസാധുവാണ്.
മറിച്ച്, സ്കൂളിലെ യോഗ്യതയുള്ള അധ്യാപകെൻറ ട്രാൻസ്ഫറിലൂടെയാണ് പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തിക നികത്തേണ്ടതെന്ന് കോടതി വിശദീകരിച്ചു. അപ്പീലുമായിവന്ന വി. ഗിരിജയുടെ ഹയർസെക്കൻഡറി ഇക്കണോമിക്സ് അധ്യാപികയുടെ പോസ്റ്റ് നേരത്തേ സംസ്ഥാന സർക്കാർ ഉത്തരവിട്ട പോലെ രേഷ്മ പാറയിലിന് ഡിസംബർ 31നകം നൽകണമെന്ന് കോടതി നിർദേശം നൽകി. ജോലി നഷ്ടപ്പെടുന്ന ഗിരിജക്ക് വേണമെങ്കിൽ രേഷ്മയുടെ തസ്തിക സ്വീകരിക്കാമെന്നും എന്നാൽ ഭാവിയിൽ മറ്റു കേസുകളിൽ ഇത്തരമൊരു ക്രമീകരണം കീഴ്വഴക്കമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.