Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 സ്ത്രീകളെ...

18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് പരോൾ വിലക്കി ഹൈകോടതി

text_fields
bookmark_border
karnataka highcourt
cancel

ബംഗളൂരു: രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാൻ 30 ദിവസം പരോൾ അനുവദിക്കണമെന്ന ‘സീരിയൽ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ആവശ്യം കർണാടക ഹൈകോടതി തള്ളി. 30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ സൈനികൻകൂടിയായ റെഡ്ഡി 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈകോടതി വധശിക്ഷ വിധിച്ചിരുന്നു.

എന്നാൽ, സുപ്രീംകോടതി ഇത് 30 വർഷം ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. പ്രതിക്ക് രണ്ടു സഹോദരന്മാർ ഉണ്ടെന്നും അതിനാൽ മാതാവിനെ സംരക്ഷിക്കാൻ പരോൾ നൽകേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്‍റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ്‌ എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCrime NewsHigh CourtBengaluru News
News Summary - High Court denies parole to accused who raped and killed 18 women
Next Story