പൊലീസുകാരുടെ കൊലപാതകം: പ്രതികളിലേക്ക് നയിച്ചത് കൊല്ലപ്പെട്ട പൊലീസുകാരെൻറ ‘കൈയിലെ’ തെളിവ്
text_fieldsചണ്ഡിഗഢ്: ഹരിയാനയിലെ സോണിപത് ജില്ലയിൽ കഴിഞ്ഞയാഴ്ച രണ്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പ്രതികളിൽ അഞ്ച് പേർ അറസ്റ്റിലായി. ഒരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
പ്രതികളിലേക്കെത്താനുള്ള കൃത്യമായ സൂചന ‘കൈയിൽ’ കരുതിയായിരുന്നു രവിന്ദർ സിങ്(28) എന്ന പൊലീസുകാരൻ മരണത്തിന് കീഴടങ്ങിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് അക്രമികൾ സഞ്ചരിച്ച വാഹനത്തിെൻറ രജിസ്ട്രേഷൻ നമ്പർ അദ്ദേഹം തെൻറ ഇടതു കൈവെള്ളയിൽ എഴുതിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇങ്ങനൊരു തെളിവില്ലായിരുന്നെങ്കിൽ പൊലീസിന് പ്രതികൾക്കായി ഇരുട്ടിൽ തപ്പേണ്ടി വരുമായിരുന്നു. രവീന്ദർ സിങ്ങിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനിടെയാണ് കൈവെള്ളയിലെഴുതിയ നമ്പർ ശ്രദ്ധയിൽെപട്ടത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു.
ജീവൻ നഷ്ടമാകുന്നതിന് മുമ്പ് ധീരനായ രവീന്ദർ സിങ് പ്രകടിപ്പിച്ചത് പൊലീസ് വൈദഗ്ധ്യമാണെന്നും മരണാനന്തര പൊലീസ് മെഡലിന് രവീന്ദർ സിങ്ങിനെ ശിപാർശ ചെയ്യുമെന്നും ഹരിയാന പൊലീസ് മേധാവി മനോജ് യാദവ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിക്കിടെ പൊലീസുകാരായ രവീന്ദർ സിങ്ങും കാപ്താൻ സിങ്ങും കൊല്ലപ്പെട്ടത്. ബുടാന പൊലീസ് സ്റ്റേഷന് സമീപമുള്ള സോണിപത് റോഡിൽ നിർത്തിയിട്ട കാറിൽ പ്രതികൾ മദ്യപിച്ചുെകാണ്ടിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയും ശേഷം കാറിൽ രക്ഷപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.