Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tirupati temple rain
cancel
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രയില്‍ ശക്തമായ...

ആന്ധ്രയില്‍ ശക്തമായ മഴ; ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാനില്ല

text_fields
bookmark_border

കടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളില്‍ പ്രളയത്തില്‍ കനത്ത നാശനഷ്​ടം. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്.

കടപ്പയില്‍ മൂന്നു ബസുകള്‍ ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ 30 പേരാണ്​ ഒഴുകിപ്പോയത്​.

12 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ആന്ധ്രയില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്​ടറുകളും രംഗത്തുണ്ട്. ചിറ്റൂരിലാണ് കൂടുതല്‍ നാശനഷ്​ടം. മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം ഒഴുകിപ്പോയി. ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളിലാണ് സ്ഥിതി രൂക്ഷം. അതേസമയം, തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra Pradeshheavy rain
News Summary - Heavy rains in Andhra Pradesh; 12 killed, 18 missing in bus crash
Next Story