ഉത്തരേന്ത്യയിൽ കനത്ത മഴ; മരണം 35
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഹിമാചൽപ് രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ ്. ഡൽഹിയിൽ നിറഞ്ഞൊഴുകുന്ന യമുന നദിയിലെ വെള്ളം അപകടകരമായ രീതിയിൽ ഉയർന്നിട്ടു ണ്ട്.
കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച മൂന്നു പേർകൂടി മരിച്ചതോടെ ഹിമാചൽപ്രദേശിൽ ഇതുവെര മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വീടുകളുടെ തകർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിനാളുകൾ ഭവനരഹിതരായി. ഇതുവരെ 574 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സർക്കാർ വ്യക്തമാക്കി. ചൊവ്വാഴ്ചയും മഴക്ക് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ഉത്തരാഖണ്ഡിലും തിങ്കളാഴ്ച മൂന്നു പേർ മരിച്ചു. മഴ കനത്ത നാശം വിതച്ച മോറി ജില്ലയിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. ആറു പേരെ കണ്ടെത്താനുണ്ട്.
നദിയിലെ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പഴയ യമുന പാലത്തിലൂടെയുള്ള ഗതാഗതം ഡൽഹി അധികൃതർ നിരോധിച്ചു. യമുനയുടെ തീരെത്ത താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽനിന്ന് വെള്ളം വൻതോതിൽ തുറന്നുവിട്ടതും യമുന കരകവിയാൻ കാരണമായി. ഞായറാഴ്ച മാത്രം 8.28 ക്യുസെക്സ് വെള്ളമാണ് ഹരിയാന യമുനയിലേക്ക് തുറന്നുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.