ഭീകരതയെ പിന്തുണക്കുന്നതിനെതിരെയും നടപടിയെടുക്കണം –മോദി
text_fieldsന്യൂഡൽഹി: ഭീകരതക്കെതിരെ മാത്രമല്ല അതിനെ പിന്തുണക്കുകയും മറയാക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാർട്ട് ഒാഫ് ഏഷ്യ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദി പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ വിമർശിച്ചത്. ഉച്ചകോടിയിൽ പാകിസ്താനെ ഒറ്റപ്പെടുത്തി ഭീകരതക്കെതിരെ പ്രമേയവും പാസാക്കി.
ഭീകരവാദികൾക്ക് അഭയം നൽകുന്നവർക്കെതിരെയും വളർത്തുന്നവർക്കെതിരെയും നടപടിയെടുക്കണം. അഫ്ഗാനിലെ ജനങ്ങളെയും ഭൂപ്രകൃതിയെയും ഭീകരവാദത്തിന്റെ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിനായിരിക്കണം നാം മുൻഗണന നൽകേണ്ടത്. അഫ്ഗാനിസ്താെൻറ വളർച്ചയിൽ ആരോടൊപ്പവും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.
യുവാക്കളെ തീവ്രനിലപാടുള്ള സംഘടനകളിലേക്കും ഭീകരവാദ പ്രവർത്തനങ്ങളിലേക്കും കൊണ്ടുപോകുന്നത് ഗൗരവത്തോടെ കാണണമെന്നും ഇത്തരം നീക്കങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം നിലപാടെടുത്തു. അഫ്‌ഗാനിസ്ഥാൻ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാനും സമാധാനപ്രക്രിയ ത്വരിതപ്പെടുത്താനും ഉച്ചകോടിയിൽ ധാരണയായി.
പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും യൂറോപ്യൻ യൂനിയൻ പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.