ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനത്തിന് അമൃത്സറിൽ തുടക്കം
text_fieldsഛണ്ഡിഗഡ്: 40ഒാളം രാജ്യങ്ങളിലെ പ്രതിനിധികൾ പെങ്കടുക്കുന്ന ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനത്തിന് ശനിയാഴ്ച അമൃത്സറിൽ തുടക്കമാകും. രാജ്യങ്ങളുടെ സസുരക്ഷാ ക്രമീകരണങ്ങളും ഭീകരാക്രമണ ഭീഷണിയുമായിരിക്കും സമ്മളനത്തിെൻറ മുഖ്യ അജണ്ട.
ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാകിസ്താൻ തുടങ്ങി 14 രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമെ ഇതിനെ പിന്തുണച്ച് മറ്റ് 17 രാജ്യങ്ങളിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും സമ്മേളനത്തിൽ പെങ്കടുക്കും.
അഫ്ഗാനിസ്താനും തെക്ക് –മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള തൊഴിൽ കരാറും യോഗത്തിൽ ചർച്ച വിഷയമാകും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയങ്കറും അഫ്ഗാൻ സഹ വിദേശകാര്യ മന്ത്രി ഹിക്മത് ഖലീൽ കർസായിയുമാണ് സമ്മേളനത്തിെൻറ ഉപാധ്യക്ഷ പദവി അലങ്കരിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന മന്ത്രിതല സമ്മേളനത്തിൽ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പെങ്കടുക്കും. അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാപന സമ്മേളനം സംയുക്തമായി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.