Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബച്ചാ... പ്ലീസ്,...

ബച്ചാ... പ്ലീസ്, ഹോർലിക്സിനെ വാഴ്ത്തൽ നിർത്തൂ

text_fields
bookmark_border
ബച്ചാ... പ്ലീസ്, ഹോർലിക്സിനെ വാഴ്ത്തൽ നിർത്തൂ
cancel

ന്യൂഡൽഹി: ഹോർലിക്സിെൻറ പരസ്യത്തിൽനിന്ന് പിന്മാറണമെന്ന അഭ്യർഥനയുമായി ഒരുകൂട്ടം ആരോഗ്യപ്രവർത്തകർ നടൻ അമിതാഭ് ബച്ചന് കത്തയച്ചു.പഞ്ചസാരയുടെ അമിത ഉപയോഗംവഴി കുട്ടികളുടെ ആരോഗ്യനില തകരാറിലാക്കുന്നതാണ് ഹോർലിക്സെന്നാണ് ഇവരുടെ വാദം. പരസ്യംവഴി ജനപ്രിയമായ ഹോർലിക്സ് ഡിലൈറ്റ് നൂറു ഗ്രാമിൽ 32 ശതമാനവും സുക്രോസാണ്. ശേഷിക്കുന്നത് കാർബോ ഹൈഡ്രേറ്റും.  കുട്ടികളിൽ മാരകമായ പൊണ്ണത്തടി വരാൻ ഹോർലിക്സ് കുടിച്ചാൽമാത്രം മതി.  

പൊതുജനാരോഗ്യപ്രവർത്തകരുടെ കൂട്ടായ്മയായ ന്യുട്രീഷൻ അഡ്വക്കസി ഇൻ പബ്ലിക് ഇൻററസ്റ്റ് ഇന്ത്യയാണ് അഭ്യർഥനയുമായി ബച്ചന് മുന്നിെലത്തിയത്. രാജ്യത്തെ പോഷകാഹാരക്കുറവിനെതിരായ കേന്ദ്ര സർക്കാറിെൻറ പ്രചാരണത്തിൽ അമിതാഭ് ബച്ചനൊപ്പം ഹോർലിക്സും കൈ കോർക്കുന്നുണ്ട്. പത്ത് ശതമാനത്തിൽ താഴെയാകണം പഞ്ചസാരയുടെ അളവെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുേമ്പാഴാണ് 32 ശതമാനം നൽകുന്ന ഹോർലിക്സിനെ പ്രോത്സാഹിപ്പിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ കുട്ടികളെ ബാല്യത്തിലെ പിടികൂടാൻ ഇത് ഇടയാക്കും. ബച്ചനെപ്പോലെ കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യം പരസ്യത്തിൽ വരുേമ്പാൾ അവരെ പിന്തിരിപ്പിക്കൽ എളുപ്പമല്ല. അതിനാൽ ഭാവിതലമുറക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഹോർലിക്സിെൻറ പരസ്യത്തിൽനിന്ന് ബച്ചൻ പിന്മാറണമെന്നാണ് സംഘടനയുടെ അഭ്യർഥന.

ഗുണമില്ലെന്ന് മാത്രമല്ല, അമിത വിലയുമാണ്. പരസ്യത്തിെൻറ സ്വാധീനംമൂലം വീട്ടിലെ ഭക്ഷണം  ഒഴിവാക്കി  ഹോർലിക്സ് കഴിക്കാൻ കുട്ടികൾ നിർബന്ധം പിടിക്കും. ഹോർലിക്സുമായി സഹകരിച്ചുള്ള പ്രചാരണം വിപരീത ഫലമേ ഉണ്ടാക്കൂ എന്ന് രാംമനോഹർ ലോഹ്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. ആരതി മരിയ  അഭിപ്രായപ്പെട്ടു. ടൈപ്പ് രണ്ട് പ്രമേഹം, ഫാറ്റി ലിവർ തുടങ്ങി മാരകമായ രോഗങ്ങൾക്ക് അമിത പഞ്ചസാര ഉപയോഗം കാരണമാകുമെന്ന് ബ്രിട്ടീഷ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അസീം മൽഹോത്ര അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchanmalayalam newsAdvertaisementHorlicks
News Summary - Health Experts Want Amitabh Bachchan To Withdraw Endorsement For 'Horlicks'-India news
Next Story