കൊച്ചുമകെൻറ സ്ഥാനാർഥി പ്രഖ്യാപനം; കണ്ണീരണിച്ച് ദേവഗൗഡയും പ്രജ്വലും
text_fieldsന്യൂഡൽഹി: കൊച്ചുമകെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വികാരാധീനനായി ജനതാദൾ(സെക്യുലർ) അധ്യക്ഷൻ എച്ച്.ഡി. ദ േവഗൗഡ. തെൻറ മണ്ഡലമായ ഹസനിലേക്കാണ് അദ്ദേഹം കൊച്ചു മകൻ പ്രജ്വൽ രേവണ്ണയെ അവരോധിക്കുന്നത്. കെച്ചുമകനെ ഹസൻ മ ണ്ഡലത്തിലേക്ക് മത്സരിപ്പിക്കാനായി താൻ തെരഞ്ഞെടുത്തിരിക്കുന്നുവെന്നും നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാവണമെന്നും പ്രവർത്തകരെ സാക്ഷി നിർത്തി പ്രഖ്യാപിച്ചപ്പോൾ ദേവഗൗഡയുടെ കണ്ഠമിടറി. കണ്ണുകൾ തുടച്ചുകൊണ്ടാ ണ് അദ്ദേഹം പ്രസംഗം തുടർന്നത്.
#WATCH Former PM&JD(S) leader HD Deve Gowda gets emoti onal as he announces that his grandson Prajwal Revanna will be JD(S) candidate from Hassan constituency; says, "With your blessings&blessings of Channakeshava God, I've chosen Prajwal Revanna from Hassan." #Karnataka (1 3.03) pic.twitter.com/gCE0ZN1yK2
— ANI (@ANI) March 14, 2019
മുത്തച്ഛെൻറ കണ്ണ് നിറഞ്ഞത് കണ്ടതോടെ പ്രജ്വലിെൻറ കണ്ണുകളും നിറഞ്ഞൊഴുകി. ജെ.ഡി.എസ് നേതാക്കൾ പ്രജ്വലിനെ ആശ്വസിപ്പിക്കുകയും ചെയ്തു. വേദി വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ ഇൗ സംഭവത്തെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തി. 2019 തെരഞ്ഞെടുപ്പിലെ നാടകം തുടങ്ങിയെന്നാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്. ട്വിറ്റിലൂടെയായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
First Drama for the 2019 elections begins now. pic.twitter.com/3uB3kQsn5t
— BJP Karnataka (@BJP4Karnataka) March 13, 2019
‘‘കരച്ചിൽ ഒരു കലയാണെങ്കിൽ എച്ച്.ഡി. ദേവഗൗഡയും അദ്ദേഹത്തിെൻറ കുടുംബവും ജനങ്ങളെ പതിറ്റാണ്ടുകളായി വിഡ്ഢികളാക്കുന്നതിന് ‘കരച്ചിൽ കലയിൽ’ ൈവദഗ്ധ്യം നേടിയതിെൻറ റെക്കോഡ് സ്വന്തമാക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ദേവഗൗഡയും കുടുംബവും കരയും, തെരഞ്ഞെടുപ്പിന് ശേഷം ഇൗ കുടുംബത്തിന് വോട്ട് ചെയ്ത ജനങ്ങൾ കരയും’’ മറ്റൊരു ട്വീറ്റിൽ കർണാടക ബി.ജെ.പി ആരോപിച്ചു.
If "CRYING" was an art Sri. @H_D_Devegowda & his family would hold the record for mastering the "Art Of Crying" to constantly fool people for decades.
— BJP Karnataka (@BJP4Karnataka) March 13, 2019
Matter of the fact is
Before elections Deve Gowda & his family cries.
After elections people who vote this family cries. pic.twitter.com/7J8RcqYUO3
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ 20 സീറ്റിൽ കോൺഗ്രസും എട്ട് സീറ്റുകളിൽ ജെ.ഡി.എസുമാണ് മത്സരിക്കുന്നത്. ശിവമോഗ, തുമാകുരു, ഹസൻ, മാണ്ട്യ, ബംഗളൂരു നോർത്ത്, ഉത്തര കന്നഡ, ചിക്കമംഗളൂരു, വിജയപുര എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ജെ.ഡി.എസ് ജനവിധി തേടുന്നത്.
ഇതിൽ ജെ.ഡി.എസിെൻറ കോട്ടകളായ ഹസൻ, മാണ്ട്യ എന്നീ സീറ്റുകളിൽ ദേവഗൗഡയുടെ കൊച്ചുമക്കളായ പ്രജ്വൽ രേവണ്ണ, നിഖിൽ കുമാരസ്വാമി എന്നിവരെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ ഇൗ തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.