ഹഥ്രസ് ബലാത്സംഗക്കൊല: കേസ് വഴിതിരിച്ചുവിടാൻ ശ്രമം; ശക്തമായ വാദങ്ങളുന്നയിച്ച് പെൺകുട്ടിയുടെ വീട്ടുകാരും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഹഥ്രസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടില്ലെന്ന് വരുത്തിതീർത്ത് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായാണ് ആരോപണമുയരുന്നത്.
പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായില്ലെന്ന് വരുത്തിതീർക്കാൻ ഹഥ്രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്ടർമാരുടെ ആദ്യ മൊഴി അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാണ് പൊലീസ് ശ്രമം. ഡോക്ടർമാർ പറയുന്നതിനും ചില കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. പെൺകുട്ടിയുടെ നാവ് അറുത്തെന്നും നട്ടെല്ല് തകർന്നെന്നുമുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ പൊലീസ് നിഷേധിക്കുകയും ചെയ്യുന്നു.
സെപ്റ്റംബർ 14നാണ് െപൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച് വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 29ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. നാവ് മുറിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു.
പെൺകുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാർ തന്നെ അർധരാത്രിയിൽ സംസ്കരിക്കുകയായിരുന്നു. പൊലീസിെൻറ ഈ സമീപനം പ്രതികളെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആക്ഷേപം. സംസ്ഥാനത്ത് നിരന്തരം ബലാത്സംഗകേസുകളുടെ എണ്ണം കുതിച്ചുയരുേമ്പാഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിലപാടും ചർച്ചയായിരുന്നു. പ്രതിഷേധം കനത്തതോടെ കേസ് അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ വാക്കുകൾക്ക് ചെവികൊടുക്കാനോ പരിഗണിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. പെൺകുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചേപ്പാൾ പൊലീസ് അനുകൂല നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചിരുന്നു.
വീട്ടുകാർ സെപ്റ്റംബർ 14ന് തന്നെ പരാതി നൽകി
പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷം ആദ്യം പരാതി നൽകുന്നത് സഹോദരനായിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14ന് തന്നെ സഹോദരൻ പരാതി നൽകിയിരുന്നു. തുടർന്ന് കേസിൽ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സന്ദീപ് എന്നയാൾ പെൺകുട്ടിയെ വയലിൽ വെച്ച് കഴുത്തുഞെരിച്ച് കൊലെപ്പടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ കരച്ചിൽകേട്ട് മാതാവ് സ്ഥലത്തെത്തിയതോടെ സന്ദീപ് രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. സഹോദരെൻറ പരാതിയിൽ സന്ദീപിെൻറ പേര് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം രാവിലെ 9.30ന് തന്നെ പരാതി നൽകിയിരുന്നു. തുടർന്ന് എസ്.സി/എസ്.ടി നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.
എഫ്.ഐ.ആർ സംബന്ധിച്ച് മാതാവിെൻറ വിശദീകരണം
'മകളെ കണ്ടെത്തിയപ്പോൾ ചോരയിൽ കുളിച്ച് നഗ്നയായി കിടക്കുകയായിരുന്നു. ഇതോടെ ദുപ്പട്ടയും രക്തത്തിൽ മുങ്ങിയ വസ്ത്രങ്ങളുംകൊണ്ട് പുതപ്പിച്ചു. ആ നിമിഷം വളരെയധികം ആശയക്കുഴപ്പത്തിലും െഞട്ടലിലുമായിരുന്നു. മകൾക്ക് ബോധമില്ലായിരുന്നു. അതിനാൽ തന്നെ ഹഥ്രസ് പൊലീസ് സ്റ്റേഷനിൽ ആദ്യം കേസ് നൽകുേമ്പാൾ കൂട്ടബലാത്സംഗമാണോ എന്നൊന്നും അറിയില്ലായിരുന്നു. അതിനാൽതന്നെ ആദ്യത്തെ പരാതിയിൽ അവ ചൂണ്ടിക്കാണിക്കാൻ സാധിച്ചില്ല. ആ സമയം പാതിബോധത്തിൽ പ്രതികളിലൊരാളായ സന്ദീപിെൻറ പേര് സഹോദരെൻറ ചെവിയിൽ മകൾ പറഞ്ഞിരുന്നു. അതിനാൽ ഗ്രാമത്തിൽ തന്നെയുള്ള സന്ദീപ് അവളെ മർദ്ദിച്ചതായി കരുതുകയായിരുന്നു. അത് പരാതിയിൽ പറയുകയും ചെയ്തു.'
സഹോദരെൻറ വിശദീകരണം
മാതാവിെൻറയും തെൻറയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ എഫ്.ഐ.ആർ. സഹോദരി മൊഴി നൽകാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു. അവൾ അബോധാവസ്ഥയിലായിരുന്നു. ആ സമയം വരെ അവൾ കൂട്ടബലാത്സംഗത്തിന് ഇരയായതായി അറിയില്ലായിരുന്നു. അതിനാൽതന്നെ ആദ്യ പരാതിയിൽ അവ പറയാൻ സാധിച്ചില്ല. സഹോദരി പ്രതികളിൽ ഒരാളുടെ പേര് പറഞ്ഞിരുന്നു. അത് പരാതിയിൽ സൂചിപ്പിക്കുകയും ചെയ്തു. അയാളുടെ സന്ദീപ് എന്നായിരുന്നു.
സെപ്റ്റംബർ 15ന് അലിഗഡിലെ ജെ.എൻ.യു ആശുപത്രിയിൽവെച്ച് സഹോദരിക്ക് ബോധം തെളിഞ്ഞെങ്കിലും മൊഴി നൽകാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു. സെപ്റ്റംബർ 20ന് പൊലീസ് മൊഴി നൽകാൻ എത്തി. അന്നും സഹോദരി സംസാരിക്കാൻ കഴിയുന്ന നിലയിൽ ആയിരുന്നില്ല.
സെപ്റ്റംബർ 22നാണ് സഹോദരിക്ക് സംസാരിക്കാൻ കഴിഞ്ഞത്. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ രണ്ടാമത്തെ എഫ്.ഐ.ആറും നൽകിയിരുന്നു. അതിൽ കൂട്ടബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തുകയായിരുന്നു.
ഞാൻ സഹോദരിയെ കണ്ടിരുന്നു. അവളുടെ അവസ്ഥയും മനസിലാക്കി. അവളുടെ കഴുത്ത് ഒടിഞ്ഞിരുന്നു. നാക്ക് മുറിച്ച നിലയിലായിരുന്നു. നാക്ക് അറുത്തുമാറ്റിയില്ലായിരുന്നെങ്കിലും മുറിച്ചിരുന്നു. അക്കാര്യം സഹോദരി പറഞ്ഞിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായെന്ന കണ്ടെത്തൽ
സെപ്റ്റംബർ 22ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി. മൂന്നുപേരുടെ പേരുകൾ പറയുകയും ചെയ്തിരുന്നു. തുടർന്ന് കേസിലെ വകുപ്പുകൾ മാറ്റി ഉത്തരവിട്ടു. അതിൽ ബലാത്സംഗവും കൊലപാതക ശ്രമവും ഉൾപ്പെടുത്തി. മൂന്നുപേരെയും സെപ്റ്റംബർ 23, 25, 26 തീയതികളിലായി അറസ്റ്റ് ചെയ്തു.
ഹഥ്രസ് എസ്.പിയുടെ വിശദീകരണം
പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി തെളിവില്ലെന്ന് ഹഥ്രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഫോറൻസിക് പരിശോധനയുടെ സഹായത്തോടെ ഡോക്ടർമാർക്ക് ഇത് തെളിയിക്കാൻ കഴിയും. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ല. പെൺകുട്ടിയുടെ നാവ് അറുത്തുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇതു സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ നട്ടെല്ല് തകർന്നതായും പുറത്തുവരുന്ന വാർത്തകളും വസ്തുതാ വിരുദ്ധമാണ്. പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ഒടിഞ്ഞാണ് മരണത്തിന് ഇടയാക്കിയത്.
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി
സെപ്റ്റംബർ 14ന് വൈകുന്നേരം 4.10ഓടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെൺകുട്ടി ബലാത്സംഗം നടന്നത് സംബന്ധിച്ച് പറഞ്ഞില്ലായിരുന്നു. സെപ്റ്റംബർ 22നാണ് ആദ്യമായി പെൺകുട്ടി ഇക്കാര്യം പറയുന്നത്. സെപ്റ്റംബർ 22ന് 12.30ഓടെ പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ റിപ്പോർട്ടിൽ ബലപ്രയോഗം നടന്നതിെൻറ തെളിവുകൾ ഉണ്ടായിരുന്നു. കൂട്ടബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. പെൺകുട്ടിയുടെ കഴുത്തിൽ ദുപ്പട്ട ചുറ്റി വലിച്ചതിെൻറ പാടുകളുണ്ടായിരുന്നു. മറ്റു ആയുധങ്ങൾ പെൺകുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ചിട്ടില്ല.
ജെ.എൻ മെഡിക്കൽ കോളജ് ഡോ. എം.എഫ്. ഹുദയുടെ വിശദീകരണം
സെപ്റ്റംബർ 14ന് രാത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. സുഷുമ്ന നാഡിക്ക് പരിക്കേറ്റതിനെ തുടർന്ന് ശരീരം തളർന്നുപോയിരുന്നു. മറ്റു ആക്രമണം നടന്നതിെൻറ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പുറത്ത് മറ്റു രക്തസ്രാവവും ഇല്ലായിരുന്നു. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. ഫോറൻസിക് സംഘവും ഈ േകസിൽ തെളിവെടുത്തിരുന്നു. അവർക്ക് കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ അതിെൻറ തെളിവ് കണ്ടെത്താൻ കഴിയും.
അവരുടെ നാവ് മുറിച്ചുമാറ്റിയിരുന്നില്ല. പക്ഷേ നാവിൽ വ്രണം ഉണ്ടായിരുന്നു. ചിലപ്പോൾ നേരത്തേയുണ്ടായിരുന്ന മുറിവിെൻറ ഭാഗമായിരിക്കാം. ഇൗ സംഭവത്തിന് ശേഷമാണോ മുറിവുണ്ടായതെന്ന് വ്യക്തമല്ല. നാവിൽ മറ്റു മുറിവുകൾ ഇല്ലായിരുന്നു. പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയുമായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതോടെ സെപ്റ്റംബർ 22ന് മൊഴി നൽകിയിരുന്നു. മജിസ്ട്രേറ്റ് എത്തി പെൺകുട്ടിയുടെ മൊഴി രേഖെപ്പടുത്തുകയായിരുന്നു.
മരണകാരണം
പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. പെൺകുട്ടിയുടെ സുഷുമ്ന നാഡിക്ക് സാരമായി പരിക്കേറ്റിരുന്നതായി ഡൽഹയിലെ സഫർദംങ് ആശുപത്രി വക്താവ് അറിയിച്ചിരുന്നു. സെപ്റ്റംബർ 28നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംർ 29ന് രാവിലെ 6.55ഓടെ മരിച്ചു. പെൺകുട്ടിയുടെ േപാസ്റ്റുമോർട്ടം വിദഗ്ധ ഡോക്ടർമാരുടെ പാനൽ നടത്തുകയും വിഡിയോ എടുക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സീൽ ചെയ്ത കവറിൽ യു.പി പൊലീസിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.