ഹരിയാനയിൽ നമസ്കാര നിയന്ത്രണത്തിന് പുതിയ നിർദേശവുമായി സംഘ്പരിവാർ
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഗുഡ്ഗാവിൽ പള്ളികളുടെ കുറവുമൂലം മൈതാനങ്ങളിൽ ജുമുഅ നമസ്കാരം നടത്തുന്നത് നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങളുമായി സംഘ്പരിവാർ സംഘടനകൾ. ബുധനാഴ്ച ഗുഡ്ഗാവ് ജില്ല ഭരണകൂടത്തിനാണ് വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്ത ഹിന്ദു സംഘർഷ് സമിതി എന്ന പേരിൽ നിർദേശങ്ങൾ സമർപ്പിച്ചത്.
അഞ്ച് സ്ഥലങ്ങളിൽ മാത്രമേ പൊതു ഇടങ്ങളിൽ നമസ്കാരത്തിന് അനുമതി നൽകാവൂ, ഇതിെൻറ രണ്ടു കി.മീ. ചുറ്റളവിൽ അമ്പലങ്ങൾ ഉണ്ടാവാൻ പാടില്ല, നമസ്കാരത്തിന് എത്തുന്നവരുെട പൗരത്വ രേഖകൾ പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്.
അതേസമയം, പൊതുസ്ഥലത്ത് ജുമുഅ നമസ്കാരം നടത്തുന്നവർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ഹിന്ദുക്കൾ ഗുഡ്ഗാവ് ഡിവിഷനൽ കമീഷണർക്ക് നിവേദനം സമർപ്പിച്ചു. പള്ളികൾ ഇല്ലാത്തതിനാൽ വർഷങ്ങളായി ഒഴിഞ്ഞ സ്ഥലങ്ങളിൽ മുസ്ലിംകൾ നമസ്കാരം നടത്തുന്നുണ്ടെന്നും സമധാനപൂർവം നടക്കുന്ന നമസ്കാരവും പ്രാർഥനയും പ്രേദശവാസികൾക്ക് ശല്യമായി ട്ടില്ലെന്നും 150 പേർ ഒപ്പിട്ട നിവേദനത്തിൽ വ്യക്തമാക്കി.
ഇതിനിടെ, ഗുഡ്ഗാവിൽ ജുമുഅ നമസ്കരിക്കുന്നതിന് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ അറിയിക്കണമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.