Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്ക് നേരെ വീണ്ടും...

കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു; അഞ്ചാംവട്ട ചർച്ചക്ക് തയാറാണെന്ന് കേന്ദ്രം

text_fields
bookmark_border
tear gas 987987
cancel
camera_alt

File Photo

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചുമായി മുന്നേറുന്ന കർഷകർക്ക് നേരെ ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇന്ന് രാവിലെ 11ഓടെ മാർച്ച് പുന:രാരംഭിച്ചപ്പോഴാണ് പൊലീസ് അതിക്രം. അതേസമയം, കർഷകരുമായി വീണ്ടും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കർഷകർ ഇന്ന് വീണ്ടും ഡൽഹി ലക്ഷ്യമാക്കി മാർച്ച് തുടങ്ങിയത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ തമ്പടിച്ച സമരക്കാർ മാർച്ച് ആരംഭിച്ചതും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡുകൾ നീക്കാനായി കർഷകർ എത്തിച്ച ബുൾഡോസറുകളും ക്രെയിനുകളും ഉടൻ മാറ്റണമെന്നും അല്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നൽകി.


അതിനിടെ, കർഷകരുമായി അഞ്ചാംവട്ട ചർച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനം നിലനിർത്തിക്കൊണ്ട് ചർച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി ഡൽഹി ചലോ മാർച്ച് താൽക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിയിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് കർഷക സംഘടനകൾ ചർച്ച ചെയ്ത് തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.


പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന പൊലീസ് ശംഭു, കനൗരി അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ വെച്ചും കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിച്ചത്. ബാരിക്കേഡുകൾ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും അതിർത്തികളിലേക്ക് എത്തിച്ചു. കൈകളിൽ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, രാജ്യവാപകമായി കാർഷിക, കർഷക തൊഴിലാളി കടം എഴുതിത്തള്ളുക, 2020ലെ സമരത്തിലെ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകൾക്ക് നീതി നൽകുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്‍റെ ആവശ്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi ChaloFarmers Protest 2024 India
News Summary - Haryana Police fire tear gas shells after farmers try to move towards barricades at Shambhu border
Next Story