പ്രചാരണത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസിന് വോട്ടുമായി ജനം
text_fieldsന്യൂഡൽഹി: പ്രചാരണരംഗത്ത് അപ്രസക്തരായിട്ടും ബി.ജെ.പി സർക്കാറുകളോടുണ്ടായ അപ്രീ തി ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസിെൻറ വോട്ടിലും സീറ്റിലും വർധനയായി മാറി. കോൺഗ്രസ് ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചിരുന്നുവെങ്കിൽ രണ്ട് സംസ്ഥാനങ്ങളിലെ യും നിയമസഭ തെരെഞ്ഞടുപ്പ് ബി.ജെ.പിക്ക് ഏൽപിക്കുന്ന ആഘാതം കനത്തതാകുമായിരുന്നുവ െന്ന് കാണിക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രവണത.
ഹരിയാനയിൽ മൂന്ന് ചേരിയായി തല്ല ിയ കോൺഗ്രസിൽനിന്ന് പ്രേദശ് കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവറിന് സീറ്റ് കിട്ടാ തെ ജൻനായക് ജനതാ പാർട്ടിയിൽ (ജെ.ജെ.പി) അഭയം തേടേണ്ടി വന്നു. തൻവർ പോയതോടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ദലിത് നേതാവ് കുമാരി ഷെൽജയെ അംഗീകരിക്കാതെയാണ് ഭൂപേന്ദ്ര സിങ് ഹൂഡ സ്വന്തം നിലക്ക് മുന്നോട്ടുപോയത്.
മൂന്ന് വഴിക്ക് പ്രചാരണം നടത്തി നേതാക്കൾ നടത്തിയ ഇൗ തല്ലിലാണ് കോൺഗ്രസിെൻറ ദേശീയ വക്താവ് രൺദീപ് സുർജെവാല 1500ൽ പരം വോട്ടിന് തോറ്റത്. സുർജെവാലയെ ഭൂപേന്ദ്ര സിങ് ഹൂഡ കാലുവാരിയതാണെന്നതിൽ കോൺഗ്രസുകാർക്ക് സംശയമില്ല. പുറമെയാണ് ജാട്ട് പാർട്ടിയായ ജെ.ജെ.പിയുടെ സാന്നിധ്യം ജാട്ട് സ്വാധീന മണ്ഡലങ്ങളിലെല്ലാം ത്രികോണ മത്സരത്തിലേക്കെത്തിച്ചത്.
ജാട്ട് വിരുദ്ധനായ ഹൂഡ അവരുമായി സഖ്യത്തിനും തയാറായില്ല. എന്നിട്ടും സർക്കാറിനോടുള്ള രോഷത്തിൽ ജനം എതിർപക്ഷെത്ത ജയസാധ്യതയുള്ളവർക്ക് ചെയ്തതിെൻറ ഗുണഫലം രണ്ട് പ്രതിപക്ഷ പാർട്ടികൾക്കും ലഭിച്ചു. കോൺഗ്രസിന് 31ഉം ജെ.ജെ.പിക്ക് 10ഉം സീറ്റ് കിട്ടിയപ്പോൾ ബി.ജെ.പി 40ൽ ഒതുങ്ങി.
സോണിയ ഗാന്ധി അനാരോഗ്യം മൂലം പ്രചാരണ രംഗത്തുനിന്ന് പാടെ വിട്ടുനിന്നപ്പോൾ രാഹുൽ ഗാന്ധി രണ്ട് റാലികളിൽ മാത്രമാണ് പെങ്കടുത്തത്. മോദി മൂന്നും അമിത് ഷാ നാലും റാലികളിൽ പെങ്കടുത്തിരുന്നു.
മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതാക്കളെല്ലാം ഉൾവലിഞ്ഞതോടെ എൻ.സി.പി നേതാവ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. പവാറിന് കൂടെ നിൽക്കാൻ പോലും കോൺഗ്രസ് ഒരു നേതാവിനെ ഇറക്കാതിരുന്നിട്ടും കോൺഗ്രസ് നില മെച്ചപ്പെട്ടത് ബി.ജെ.പിക്ക് എതിരെ വോട്ടുചെയ്യാൻ ജനത്തിന് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.