കർഷക സംഘടനകളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയം
text_fieldsന്യൂഡൽഹി: കർഷക സംഘടനകളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു.11 കർഷകസംഘടന നേതാക്കളും ജില്ലാ അധികാരികളും നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. രാകേഷ് ടിക്കായത്, യോഗേന്ദ്ര യാദവ് തുടങ്ങിയ കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.
കർഷകരുടെ മാർച്ച് തടയാൻ വലിയ സന്നാഹങ്ങളാണ് കർനാലിൽ ഹരിയാന സർക്കാർ ഒരുക്കിയിരിക്കുന്നത്. നൂറുക്കണക്കിന് സുരക്ഷാ സൈനികരെയാണ് മാർച്ച് പ്രതിരോധിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്. 10 കമ്പനി കേന്ദ്രസേനയേയും ഇത്തരത്തിൽ വിന്യസിച്ചിട്ടുണ്ട്. അടുത്ത ജില്ലകളിൽ നിന്നും കർഷകരെത്തുന്നത് തടയാനും സന്നാഹമൊരുക്കിയിട്ടുണ്ട്.
കർനാൽ ഉൾപ്പടെയുള്ള അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആഗസ്റ്റ് 28ന് ഹരിയാനയിൽ കർഷകർക്കെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.