ഇന്ത്യൻ യുവാവിന് ജീവിതസഖി പാകിസ്താനിൽ നിന്ന്
text_fieldsപട്യാല: അതിർത്തി കടന്നുള്ള വിവാഹത്തിനുമുന്നിൽ ഇന്ത്യ-പാക് സംഘർഷം തടസ്സമായില് ല. 27 കാരിയും പാകിസ്താനിയുമായ കിരൺ സർജിത് കൗറിനെയാണ് 33 കാരനായ പർവീന്ദർ സിങ് ജീവിത സഖിയാക്കിയത്. ഹരിയാനയിലെ അംബാല ജില്ലയിലെ തേപ്ല ഗ്രാമത്തിലാണ് പർവീന്ദറിെൻറ വീട്. ശ്രീ ഖേൽസാഹിബ് ഗുരുദ്വാരയിൽ സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം.
ഫെബ്രുവരി 28ന് പട്യാലയിൽ എത്താൻ ശ്രമിച്ച കിരണിനുമുന്നിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തടസ്സങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ 45 ദിവസത്തെ വിസക്കാണ് കഴിഞ്ഞ വ്യാഴാഴ്ച സംേഝാത എകസ്പ്രസിൽ ഇവിടെയെത്തിയത്. പാകിസ്താനിലെ ഇന്ത്യൻ എംബസി പട്യാല വരെ എത്താനാണ് അനുമതി നൽകിയത്. ബന്ധുക്കൾക്കൊപ്പം എത്തിയ അവർ ഇവിടെ തങ്ങി. പർവീന്ദർ സിങ്ങും ബന്ധുക്കളും പട്യാലയിൽ എത്തിയതോടെ ശനിയാഴ്ച വിവാഹവേദി ഒരുങ്ങി. 2016ൽ വിവാഹം നിശ്ചയിച്ചതാണെങ്കിലും വിസ കിട്ടാൻ കാത്തിരിപ്പിലായിരുന്നു രണ്ടു കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.