ഹരിയാന കോൺഗ്രസിൽ സീറ്റ് വിൽപ്പന; സോണിയയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഹരിയാന കോൺഗ്രസിൽ കോടികൾ വാങ്ങി സീറ്റ് വിറ്റുവെന്നാരോപിച്ച് മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവാറിെൻറ നേതൃത്വത്തിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിതരണം നടത്തിയതിൽ വൻ അഴിമതി നടന്നുവെന്നാരോപിച്ചാണ് തൻവാറും അനുയായികളും പ്രതിഷേധവുമായി 10 ജൻപഥ് നഗറിലെത്തി പ്രകടനം നടത്തിയത്.
ഹരിയാന തെരഞ്ഞെടുപ്പ് മാനേജ്മെൻറ് സമിതി ചെയർമാനായ ഭൂപേന്ദ്ര ഹൂഡക്കെതിരെയാണ് തൻവാർ ആരോപണം ഉന്നയിക്കുന്നത്. പാർട്ടിക്കായി വർഷങ്ങളോളം പ്രവർത്തിച്ചവരെ മാറ്റി നിർത്തി ഹൂഡ തെൻറ ഇഷ്ടക്കാർക്കും പണം നൽകിയവർക്കും സീറ്റ് നൽകിയെന്നാണ് ആരോപണം.
കഴിഞ്ഞ മാസമാണ് പാർട്ടിയുടെ ഹരിയാന അധ്യക്ഷനായിരുന്ന അശോക് തൻവാറിനെ മാറ്റി കുമാരി സെൽജെയെ നിയമിച്ചത്. കൂടാതെ ഹൂഡയെ തെരഞ്ഞെടുപ്പ് മാനേജ്മെൻറ് സമിതി ചെയർമാനായും നിയമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.