Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികൾക്ക്...

തൊഴിലാളികൾക്ക് മടങ്ങാൻ 800 ബസ് നൽകി ഹരിയാന

text_fields
bookmark_border
തൊഴിലാളികൾക്ക് മടങ്ങാൻ 800 ബസ് നൽകി ഹരിയാന
cancel
camera_altRepresentative Image

ഛണ്ഡിഗഢ്: ഡൽഹി- ഗാസിയാബാദ് അതിർത്തിയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾക് ക് ജന്മദേശമായ ഉത്തർപ്രദേശിലേക്ക് മടങ്ങാൻ 800ലേറെ ബസുകൾ വിട്ടുനൽകി ഹരിയാന സർക്കാർ. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ഹരിയാനയിലെ ആനന്ദ്വിഹാർ ബസ് സ്റ്റേഷനിലും പരിസരത്തും കൂട്ടമായി തടിച്ചുകൂടിയിരുന്നു.

1,000 ബസുകൾ നൽകാനായിരുന്നു യു.പി സർക്കാർ ആവശ്യപ്പെട്ടതെന്ന് ഹരിയാന ഗതാഗത മന്ത്രി മൂൽ ചന്ദ് പറഞ്ഞു. 825 ബസുകൾ ശനിയാഴ്ച രാത്രിയോടെ തന്നെ ഗാസിയാബാദിലെത്തിച്ചിരുന്നു. കർണാൽ, പാനിപത്, സോനിപത്, റോഹ്തക്, ജജ്ജാർ, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, നുഹ് തുടങ്ങിയ മേഖലകളിൽനിന്നായാണ് ബസുകൾ അയച്ചത്.

ഏറെ ദൂരം സഞ്ചരിച്ചാണ് തൊഴിലാളികൾ ആനന്ദ വിഹാറിനു പുറമെ ഗാസീപുർ, ഗാസിയാബാദിലെ ലാൽ കുവാൻ എന്നിവിടങ്ങളിലെത്തിയത്. ഇവിടെനിന്നും പോകാൻ മാർഗമില്ലാതെ വന്നത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.
ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് തലസ്ഥാനനഗരത്തിലും അയൽ സംസ്ഥാനങ്ങളിലും താൽക്കാലിക തൊഴിലുകളുമായി കഴിയുന്നത്. രാജ്യത്ത് ലോക് ഡൗൺ നടപ്പായതോടെ ഇവർ ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - hariyana arrange bus for migrant workers
Next Story