ഹരേൺ പാണ്ഡ്യ വധക്കേസിന് അന്ത്യം: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വി മർശകനായിരുന്ന സംസ്ഥാന ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ കൊല്ലപ്പെട്ട കേസ് സുപ്രീംകേ ാടതി അവസാനിപ്പിച്ചു. അന്വേഷണം ശരിയായിരുന്നില്ലെന്നും തെറ്റായ ദിശയിലായിരുന്നെന്നും വിധിച്ച് ഗുജറാത്ത് ഹൈകോടതി വെറുതെവിട്ട മുഴുവൻ പ്രതികളുടെയും ശിക്ഷ പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിേശാധന ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്രയും വിനീത് ശരണും അടങ്ങുന്ന ബെഞ്ച് കേസ് അവസാനിപ്പിച്ചത്. പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചതിന് മുതിർന്ന അഭിഭാഷകനായ അഡ്വ. പ്രശാന്ത് ഭൂഷണിെൻറ ‘കോമൺ കോസി’ന് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അര ലക്ഷം പിഴയിട്ട കേസ് കൂടിയാണിത്.
ബി.ജെ.പി നേതാവും മോദി വിമർശകനുമായിരുന്ന ഹരേൺ പാണ്ഡ്യ 2003 മാർച്ച് 26നാണ് അഹ്മദാബാദിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കൊല്ലപ്പെട്ടത്. വെടിയേറ്റ പാണ്ഡ്യയുടെ മൃതദേഹം അഹ്മദാബാദിലെ പാർക്കിന് പുറത്ത് കണ്ടെത്തുകയായിരുന്നു. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ മുഖ്യസാക്ഷി അഅ്സം ഖാൻ മുംബൈ കോടതിയിൽ കഴിഞ്ഞ വർഷം നൽകിയ മൊഴിയിൽ ഗുജറാത്ത് പൊലീസ് ഒാഫിസർ ഡി.ജി വൻസാരയാണ് ഹരേൺ പാണ്ഡ്യയെ കൊല്ലാൻ ക്വേട്ടഷൻ കൊടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നു. സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബീ, തുളസിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന വൻസാരയെ 2017 ആഗസ്റ്റ് ഒന്നിന് വിചാരണ കോടതി കുറ്റമുക്തനാക്കിയിരുന്നു. അതിനു ശേഷമായിരുന്നു മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തൽ.
ഹരേൺ പാണ്ഡ്യയെ കൊല്ലാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്ന് വ്യാജ ഏറ്റുമുട്ടൽ കേസിൽ സബർമതി ജയിലിലായ സമയത്ത് സി.ബി.െഎ ചോദ്യം ചെയ്തപ്പോൾ വൻസാര പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. െഎ.പി.എസ് രാജിവെച്ച് ജയിലിൽനിന്ന് അയച്ച കത്തിൽ താൻ ജയിലിലായതിന് മോദിയും അമിത് ഷായുമാണ് ഉത്തരവാദികളെന്നും പറഞ്ഞിരുന്നു. എന്നാൽ, ആ കേസ് രണ്ടാമത് തുറക്കാൻ സി.ബി.െഎ അന്ന് തയാറായിരുന്നില്ല. എന്നാൽ, 2002ലെ വർഗീയ കലാപത്തിന് പ്രതികാരം തീർക്കാൻ പാണ്ഡ്യയെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇതിൽ 12 പ്രതികളെയാണ് 2007ൽ കുറ്റക്കാരെന്ന് വിധിച്ച് വിചാരണ കോടതി ശിക്ഷിച്ചത്. വിചാരണ കോടതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളിയതോടെ ഹരേൺ പാണ്ഡ്യ വധക്കേസിെൻറ അധ്യായമടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.