Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാമിദിൻെറ മോചന...

ഹാമിദിൻെറ മോചന നിർവൃതിയിൽ ജതിൻ

text_fields
bookmark_border
ഹാമിദിൻെറ മോചന നിർവൃതിയിൽ ജതിൻ
cancel

മുംബൈ: ആറു വർഷങ്ങൾക്കുശേഷം പാക് ജയിലിൽനിന്ന് മോചിതനായി ഹാമിദ് അൻസാരി സ്വന് തം മണ്ണിൽ തിരിച്ചെത്തുമ്പോൾ മനസ്സുനിറഞ്ഞ് ജതിൻ ദേശായി. പ്രണയിനിയെ തേടി അതിർത്തി കടന്ന് പിടിയിലായ ഹാമിദി‍െൻറ മോചനത്തിൽ വലിയ പങ്കാണ് പത്രപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജതിൻ ദേശായി വഹിച്ചത്. പാകിസ്താൻ -ഇന്ത്യ പീപ്ൾസ് ഫോറം ഫോർ പീസ് ആൻഡ് ഡമോക്രസിയുടെ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.
മത്സ്യബന്ധനത്തിനിടെ അതിർത്തി കടന്ന് പാക് അധികൃതരുടെ പിടിയിലാകുന്ന മുക്കുവന്മാരുടെ മോചനത്തിന് ഉറക്കമൊഴിച്ച് പ്രയത്നിക്കുന്നവരിൽ ഒരാൾ. ഇന്ത്യ-പാക് പത്രപ്രവർത്തകരുടെ ബന്ധത്തിനിടയിലെ മുഖ്യ കണ്ണിയുമാണ് 62 കാരനായ ജതിൻ.

വ്യാജ പാസ്പോർട്ടിൽ നുഴഞ്ഞുകയറിയ ഇന്ത്യൻ ചാരനായാണ് പാക് ഏജൻസികൾ ഹാമിദിനെ കണ്ടത്. ഹാമിദ് ചാരനല്ല ‘ലൈല’യെ തേടിചെന്ന ‘മജ്നൂനാ’ണെന്ന് ബോധ്യപ്പെടുത്തുന്നതിൽ ജതിൻ ദേശായിയുടെ അതിർത്തി കടന്ന ബന്ധം തുണയായി. തെൻറ പ്രണയിനിയെ ബന്ധുക്കൾ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് 2012 നവമ്പറിലാണ് ഹാമിദ് മുംബൈ വിടുന്നത്.

Hamid-Nehal-Ansari
പാകിസ്താൻ ജയിലിൽനിന്ന് ആറുവർഷത്തിനുശേഷം മോചിതനായ ഇന്ത്യക്കാരൻ ഹാമിദ് അൻസാരി അമൃത്സറിലെ വാഗ അതിർത്തിയിൽ എത്തിയപ്പോൾ മാതാവ് ഫൗസിയ ആേശ്ലഷിക്കുന്നു.

അതിന് മാസങ്ങൾക്ക് മുമ്പ് പാകിസ്താനിലേക്ക് വിസ ലഭിക്കാൻ വഴികൾ തേടി ഹാമിദ് താൻ കേട്ടറിഞ്ഞ ജതിൻ ദേശായിയെ സമീപിച്ചിരുന്നു. പാകിസ്താനിലെ ഖൈബറിൽ കഴിയുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാനാണ് വിസയെന്ന് പറഞ്ഞപ്പോൾ ജതിൻ ചിരിച്ചുപോയി. സ്വാഭിമാന കൊലയിൽ പേരുകേട്ട ആ നാടിനെ പറ്റി പറഞ്ഞുകൊടുത്തും ഉപദേശിച്ചും തിരിച്ചയച്ചു. ഒടുവിൽ ഒരു ദിവസം പത്രം കണ്ട ജതിൻ ഞെട്ടി. പാകിസ്താനിൽ നുഴഞ്ഞു കയറിയതിന് പിടിലായ അവെൻറ പടം ഒന്നാം പേജിൽ. ഉടൻ തന്നെ പാകിസ്താനിലെ നിയമാവകാശ, പത്രപ്രവർത്തക സുഹൃത്തുക്കളെ ജതിൻ വിവരം അറിയിച്ചു.

നിയമാവകാശ പ്രവർത്തകരും പാക് അഭിഭാഷകരുമായ രക്ഷന്ദ നാസ്, ഖ്വാസി മുഹമദ് അൻവർ എന്നിവർ കേസ് ഏറ്റെടുത്തു. ഇവരുടെ നിരന്തര പ്രയത്നത്തിലൂടെയാണ് ഹാമിദ് ചാരനല്ലെന്ന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞത്. ഇതോടെ നിയമ വിരുദ്ധമായി പ്രവേശിച്ചതിന് മൂന്നു വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. 2015 ഡിസംബർ 16 നായിരുന്നു പാക് കോടതി വിധി. അതിന് മുമ്പ് മൂന്നു വർഷം ജയിലിൽ കഴിഞ്ഞത് പരിഗണിക്കപ്പെട്ടില്ല. ഞായറാഴ്ച ശിക്ഷ പൂർത്തിയാക്കിയ ഹാമിദ് തിങ്കളാഴ്ച ജയിൽ മോചിതനായി. ഹാമിദിനെ സ്വീകരിക്കാൻ ഹാമിദിെൻറ മാതാപിതാക്കൾക്കൊപ്പം ജതിനും വാഗ അതിർത്തിയിൽ ചെന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHamid Nehal Ansari
News Summary - Hamid Ansari returns home- india news
Next Story