ലഖ്നോ: ഉത്തർപ്രദേശ് ഹജ്ജ് കമ്മിറ്റി ഒാഫിസിന് കാവിനിറമുള്ള പെയിൻറ് അടിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കെതിരെ നടപടി. യു.പി സർക്കാറാണ് ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആർ.പി. സിങ്ങിനെ പുറത്താക്കിയത്. അദ്ദേഹത്തോടും ഹജ്ജ് കമ്മിറ്റിയോടും വിശദീകരണം തേടുകയും ചെയ്തു.
വഖഫ്-ഹജ്ജ് മന്ത്രി മുഹ്സിൻ റിസയാണ് നടപടിയെടുത്തത്. നേരേത്ത, ആർ.പി. സിങ്ങിന് നോട്ടീസ് നൽകിയിരുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ജോയൻറ് ഡയറക്ടറായ ആർ.പി. സിങ് ഹജ്ജ് സെക്രട്ടറിയുടെ അധിക ചുമതലയാണ് വഹിച്ചത്.
ആരുടെ നിർദേശപ്രകാരമാണ് ഹജ്ജ് കമ്മിറ്റി ഒാഫിസിന് കാവിനിറം നൽകിയതെന്നും പിന്നീട് നിറം മാറ്റിയത് എന്തിനാണെന്നും വിശദീകരണ നോട്ടീസിൽ ചോദിച്ചു. കാവിനിറം മാറ്റിയതിനുള്ള ചെലവ് ആര് വഹിക്കുമെന്നതുൾപ്പെടെ ഏഴ് കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
കാവിനിറം മാറ്റാനുള്ള പെയിൻറ് വാങ്ങിയതിെൻറ ടെൻഡർ, പെങ്കടുത്ത കമ്പനികളുടെ പേരുകൾ, കരാറുകാരനെതിരെ എന്തുനടപടിയെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.