ശേഷി കൈവരിച്ചത് 2007ൽ; രാഷ്്ട്രീയ തീരുമാനമുണ്ടായത് ഇപ്പോൾ –ജി. മാധവൻ നായർ
text_fieldsഹൈദരാബാദ്: ഉപഗ്രഹവേധ മിസൈല്‍ ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പ രീക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും ഐ.എസ്.ആർ.ഒ മുൻ െചയർമാൻ ജി. മാധവൻ നായർ.
കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന മിസൈലുപയോഗിച്ച് തകർത്ത് പരീക്ഷണം നടത്തിയിരുന്നു.
അതുപോലെ ദൗത്യനിർവഹണത്തിന് ഇന്ത്യ അന്നുതന്നെ സാേങ്കതികശേഷി നേടിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു. മോദി സധൈര്യം രാഷ്ട്രീയ തീരുമാനമെടുത്തുവെന്നും അദ്ദേഹം തുടർന്നു. 2003 മുതൽ 2009വരെ െഎ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷെൻറ മേധാവിയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.