ഗ്വാളിയോര്‍ ബിഷപ് ഡോ. തോമസ് തെന്നാട്ട് കാറപകടത്തിൽ മരിച്ചു
text_fieldsഗ്വാളിയോര്‍ (മധ്യപ്രദേശ്): ഗ്വാളിയോര്‍ ബിഷപ്പും മലയാളിയുമായ മാര്‍ തോമസ് തെന്നാട്ട് (65) കാർ അപകടത്തിൽ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗ്വാളിേയാർ സെൻറ് പോൾ ചർച് ചിലെ ബിഷപ്സ് ഹൗസ് സെമിത്തേരിയിൽ നടക്കും. ‘പള്ളോട്ടൈന്‍ സഭ’ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റില്നിന്നുള്ള ഇന്ത്യയിലെ പ്രഥമ ബിഷപ്പായിരുന്നു. രൂപത അധ്യക്ഷ പദവിയിൽ ജനുവരി എട്ടിന് രണ്ടുവർഷം പൂർത്തിയാകാനിരിക്കെയാണ് അന്ത്യം.
വെള്ളിയാഴ്ച രാത്രി ഗ്വാളിയോറിൽനിന്ന് 500 കിലോമീറ്റർ അകെല രൂപതയുടെ കീഴിലുള്ള ഷീയോപുർ സ്കൂളിലെ വാർഷികത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ ശിവപുരക്ക് സമീപത്ത് കാർ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് ഗ്വാളിയോർ സെൻറ് ജോസഫ് ആശുപത്രിയിലും എത്തിെച്ചങ്കിലും മരണം സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന വൈദികനും കന്യാസ്ത്രീയും വൈദികവിദ്യാർഥിയും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നാലെ എത്തിയ മുൻ ബിഷപ് ജോസഫ് കൈതത്തറയുടെ വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റുമാനൂർ തവളക്കുഴി വള്ളിക്കാട് തെന്നാട്ട് വീട്ടിൽ കുരുവിള-അന്നമ്മ ദമ്പതികളുടെ മകനാണ്. 1969ലാണ് പള്ളോട്ടൈൻ സന്യാസസഭയിൽ ചേർന്നത്. 1978ൽ വൈദികപട്ടം സ്വീകരിച്ചു. അമരാവതി, എലൂർ രൂപതകളിൽ ചാെപ്ലയിനായി പ്രവർത്തിച്ചു. പുണെയിലെ പേപ്പല്‍ സെമിനാരിയില്‍നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. ഹൈദരാബാദ് രൂപതയിൽ വൈദികനായി പ്രവർത്തിച്ചു. യങ് കാത്തലിക് സ്റ്റുഡൻറ് മൂവ്മെൻറ് ഡയറക്ടർ, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങൾക്കും അൽമായർക്കുമായുള്ള കമീഷൻ ഡയറക്ടർ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് രൂപതകളിലെ ദലിത് ക്രൈസ്തവർക്കുവേണ്ടിയുള്ള കമീഷൻ ഡയറക്ടർ, കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ(സി.ആർ. ഐ) പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2017 ജനുവരി എട്ടിനാണ് ബിഷപ്പായി അഭിഷിക്തനായത്. ജനുവരി 21 ന് കടുത്തുരുത്തിയിൽ നടക്കുന്ന പട്ടംകൊടുക്കൽ ചടങ്ങിന് എത്താനിരിക്കെയാണ് ആക്സിമികമായി മരണം സംവഭവിച്ചത്. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ (നഴ്സ്, രാജസ്ഥാൻ), ലിസി (നഴ്സ്, രാജസ്ഥാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.