ഗുരുഗ്രാം സ്കൂളിലെ െകാലപാതകം: 16കാരനെ മുതിർന്നയാളായി കണ്ട് വിചാരണയാകാമെന്ന് കോടതി
text_fieldsന്യൂഡൽഹി: ഗുരുഗ്രാമിൽ രണ്ടാം ക്ലാസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയായ 16 കാരനെ മുതിർന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി. കുട്ടികൾക്കായുള്ള പ്രത്യേക കോടതിയുെടതാണ് വിധി.
കഴിഞ്ഞ വർഷം ഡിസംബർ 20ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിച്ച വിധി പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിെൻറ വിധിയെ ചോദ്യം ചെയ്ത് നൽകിയ അപ്പീൽ കോടതി തള്ളി. പ്രതിെയ കസ്റ്റഡിയിലെടുക്കാൻ സി.ബി.െഎയെ അനുവദിച്ച നടപടിെയ ചോദ്യം ചെയ്ത് നൽകിയ രണ്ട് ഹരജികളും കോടതി തള്ളി.
ജുവനൈൽ ബോർഡിെൻറ വിധി നിയമ വ്യവസ്ഥക്ക് ദോഷമാണെന്നും തെൻറ ഭാഗം അവതരിപ്പിക്കാൻ പ്രതിക്ക് വേണ്ടത്ര അവസരം നൽകാതെയാണ് ബോർഡ് വിധി പുറപ്പെടുവിച്ചതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാെണന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജുവനൈൽ േബാർഡിെൻറ വിധി ശരിവെച്ചത്. കുട്ടി കുറ്റകൃത്യത്തിെൻറ അനന്തരഫലങ്ങൾ മനസിലാക്കാൻ മാത്രം പക്വതയുള്ളവനാണെന്നും ശിക്ഷയിൽ നിന്ന് രക്ഷനേടുന്നതിനുള്ള വഴികൾ സ്വീകരിക്കാൻ ബുദ്ധികാണിച്ചുവെന്ന് സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. വിധിക്കെതിെര ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. തെൻറ മകൻ നിരപരാധിയാണ്. അത് തെളിയിക്കാൻ ഏതറ്റംവെരയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബർ എട്ടിനായിരുന്നു രാജ്യെത്ത നടുക്കിയ സംഭവം. സ്കൂളിൽ പരീക്ഷയും പി.ടി.എ യോഗവും മാറ്റിെവക്കുന്നതിനാണ് 11ാം ക്ലാസുകാരൻ അതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കഴുത്തറുത്ത് കൊന്നത് എന്നാണ് സി.ബി.െഎയുടെ വാദം. സ്കൂളിലെ ബാത്റൂമിൽ വെച്ചായിരുന്നു സംഭവം.
ലോക്കൽ പൊലീസ് അന്വേഷിച്ചപ്പോൾ സ്കൂൾ ബസ് ഡ്രൈവറാണ് പ്രതിയെന്നും ലൈംഗികാതിക്രമം തടഞ്ഞതാണ് കൊലപാതകത്തിനിടയാക്കിയതെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടതു പ്രകാരം കേസ് സി.ബി.െഎക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് പ്രതി 11ാം ക്ലാസുകാരനാണെന്നും സ്കൂളിന് അവധി കിട്ടുന്നതിനുവേണ്ടിയാണ് കുറ്റകൃത്യം നടത്തിയെതന്നും കെണ്ടത്തിയത്. സംഭവശേഷം വിരലടയാളം മായ്ക്കാനുള്ള വിദ്യവരെ കുട്ടി നേരത്തെ ഇൻറർനെറ്റിൽ തെരഞ്ഞിരുന്നതായി സി.ബി.െഎ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.