ജ. ഖുറൈശിെയ ഹൈകോടതി ചീഫ് ജസ്റ്റിസാക്കാൻ അഭിഭാഷകർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടും ഗുജറാത്ത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാത്ത തിനെതിരെ ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷക സംഘടന സുപ്രീംകോടതിയെ സമീപിച്ചു.
ജ സ്റ്റിസ് ഖുറൈശിയെ നിയമിക്കാതെ കൊളീജിയം ശിപാർശ ചെയ്ത മറ്റുള്ളവരെ കേന്ദ്രസർക ്കാർ നിയമിച്ചതിനെ തുടർന്നാണ് അസോസിയേഷൻ സുപ്രീംകോടതിയിലെത്തിയത്. അത്യപൂർവ മായ ഹരജി സുപ്രീംകോടതി ജൂലൈ 23ന് പരിഗണിക്കും. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട് ടൽ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടത് ആകിൽ ഖുറൈശിയായിരുന്നു.
ജസ്റ്റിസ് ഖുറൈശിയുടെ നിയമന വിഷയം ചർച്ചചെയ്യാൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കുടിക്കാഴ്ചക്കു പോലും തയാറാകാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ മേയ് പത്തിനാണ് ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി െകാളീജിയം ശിപാർശ ചെയ്തത്. അതേ ദിവസം തന്നെ ജസ്റ്റിസ് ഡി.എൻ. പേട്ടലിനെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശയുമുണ്ടായിരുന്നു. എന്നാൽ, പേട്ടലിെൻറ നിയമനത്തിന് രണ്ടാഴ്ചക്കകം വിജ്ഞാപനമിറക്കിയ മോദി സർക്കാർ ഗുജറാത്ത് ഹൈകോടതി ജഡ്ജിയുടെ ഫയൽ പിടിച്ചു വെച്ചു.
പുറമെ, കൊളീജിയം ശിപാർശ മറികടന്ന് മധ്യപ്രദേശ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രവിശങ്കർ ഝായെ നിയമിച്ച് ജൂൺ ഏഴിന് വിജ്ഞാപനമിറക്കി ജസ്റ്റിസ് ഖുറൈശിയെ ഉടൻ നിയമിക്കില്ലെന്ന സൂചനയും സർക്കാർ നൽകി. കേന്ദ്ര നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അഭിഭാഷക അസോസിയേഷൻ നടത്തിയ ശ്രമവും ഫലം കണ്ടില്ല. തുടർന്ന് ഭരണഘടന വിരുദ്ധമായ രീതിയിൽ ജസ്റ്റിസ് ഖുറൈശിയുടെ ഫയൽ പിടിച്ചുവെച്ചതിനെതിരെ ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷക അേസാസിയേഷൻ പ്രമേയം പാസാക്കിയെങ്കിലും സർക്കാർ അനങ്ങിയില്ല. തുടർന്നാണ് ഗുജറാത്തിലെ ഹൈകോടതിയിലെ അഭിഭാഷക അസോസിയേഷൻ സുപ്രീംകോടതിയിലെത്തിയത്.
മേയ് പത്തിന് ശേഷം കേന്ദ്ര സർക്കാർ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട 18 ഫയലുകൾ നീക്കിയിട്ടും ഖുറൈശിയുടെ ഫയലിൽ തൊട്ടില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ ലോകായുക്തയെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ ഗുജറാത്ത് സർക്കാറിെൻറ വാദം തള്ളി അതിന് അംഗീകാരം നൽകിയ 2012ലെ വിധി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഗുജറാത്ത് കലാപത്തിലെ പ്രതിയായ മന്ത്രി മായ കൊട്നാനിക്കെതിരായ കേസിൽനിന്ന് പിന്മാറണമെന്ന ആവശ്യവും ജസ്റ്റിസ് ഖുറൈശി തള്ളിയിരുന്നു.
കലാപേവളയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 പേരെ ജീവനോടെ ചുട്ടുകൊന്നതിന് മായാ കൊട്നാനി അടക്കം 19 പേരെ ശിക്ഷിച്ചതും ഖുറൈശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.