Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനും യേശുവും...

പ്രവാചകനും യേശുവും ഗോസംരക്ഷണത്തിെൻറ വക്താക്കൾ - ഗുജറാത്ത് ഗോസേവ

text_fields
bookmark_border
പ്രവാചകനും യേശുവും ഗോസംരക്ഷണത്തിെൻറ വക്താക്കൾ - ഗുജറാത്ത് ഗോസേവ
cancel

ന്യൂഡൽഹി: പ്രവാചകനും യേശുവും ഗോസംരക്ഷണത്തിെൻറ വക്താക്കളായിരുന്നുവെന്ന് ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്. ബോര്‍ഡിെൻ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗോ വന്ദന കാര്യസരിത എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. പ്രശസ്തരായ വ്യക്തികള്‍ പശുസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വാചകങ്ങളാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പശുക്കളെ ബഹുമാനിക്കണമെന്നും പശു നല്‍കുന്ന പാലും നെയ്യുമെല്ലാം അമൃതിന് തുല്യമാണെന്നും ഗോമാംസം കഴിക്കുന്നത് രോഗങ്ങള്‍ക്ക് പ്രധാന കാരണമാണെന്നും പ്രവാചകന്‍ തന്റെ അനുനായികളോട് പറഞ്ഞുവെന്നാണ് ലേഖനത്തിലുള്ളത്. പശുവിെൻറ സന്തതി പരമ്പരകളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശു പറഞ്ഞതായും ലേഖനത്തിൽ പറയുന്നു.  

ഗോസംരക്ഷകരുടെ വാദത്തെ ജമാഅത്തെ ഉലമ അൽഹിന്ദ് ഗുജറാത്ത് ഘടകം പ്രസിഡൻറ് മുഫ്തി അബ്ദുൽ ഖയ്യൂം ഹഖ് തള്ളിക്കളഞ്ഞു.  അദ്ദേഹം ഒരിക്കലും അറേബ്യ വിട്ടുപോയിട്ടില്ല. പ്രവാചകന്‍ ഒരിക്കലും ഒരു പശുവിനെ കാണാനും അതിന്റെ മഹിമ വര്‍ണിക്കാനും യാതൊരു സാധ്യതയുമില്ലാ എന്നിരിക്കെ എന്തിനാണ് പ്രവാചകന്റെ പേരില്‍ ഇത്തരം അടിസ്ഥാനരഹിതമായ പരാമര്‍ശം ഗോ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നതെന്നും മുഫ്തി അബ്ദുല്‍ ഖയ്യൂം ഹഖ് ചോദിക്കുന്നു.

 യേശു ക്രിസ്തു എല്ലാ മൃഗങ്ങൾക്കും തുല്യമായ പരിഗണനയാണ് നൽകിയത്. അല്ലാതെ പശുവിനെ മാത്രം പുണ്യവത്കരിച്ചിട്ടില്ലെന്ന് ഫാദർ എഫ് ദുരായ് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ വിശ്വസനീയമായ രേഖകളില്‍നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ എടുത്തിട്ടുള്ളതെന്നാണ് പശുസംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ വല്ലബ് കത്തീരിയ നല്‍കുന്ന വിശദീകരണം. പശുമാംസത്തിന്റെ ഉപയോഗം കുറക്കാനും ഗോവധം തടയാനുമാണ് ലേഖനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വല്ലബ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarath go seva
News Summary - Gujarat gauseva board: Prophet & Jesus
Next Story