Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്...

ഗുജറാത്ത് കൊട്ടിഘോഷിച്ച ‘വെൻറിലേറ്റർ’ വ്യാജൻ തന്നെ; ഒടുവിൽ കട്ടപ്പുറത്ത്

text_fields
bookmark_border
ഗുജറാത്ത് കൊട്ടിഘോഷിച്ച ‘വെൻറിലേറ്റർ’ വ്യാജൻ തന്നെ; ഒടുവിൽ കട്ടപ്പുറത്ത്
cancel
camera_alt???????????? ????? ???????????? ??????? ????????? ???? ??? ???????? (??????: ???????????? ????)

അഹ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അവതരിപ്പിച്ച ‘വെൻറിലേറ്ററുകൾ’ ഒടുവിൽ ഗോഡൗണുകളിലേക്ക് മാറ്റി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് ലോകത്തിന് തന്നെ വഴികാട്ടിയാകുമെന്ന് അവകാശപ്പെട്ടാണ് മുഖ്യമന്ത്രി ‘ധമൻ വൺ’ എന്ന ഈ ഉപകരണം ഉദ്ഘാടനംചെയ്തത്. 

എന്നാൽ, വ്യാജനാണെന്ന് തെളിഞ്ഞതോടെ പുറത്തിറക്കി ഒരു മാസത്തിനകം അഹ്മദാബാദ് സിവിൽ കാമ്പസിലെ കോവിഡ് ആശുപത്രിയിലെയും സോള സിവിൽ ആശുപത്രിയിലെയും സ്റ്റോർ റൂമുകളിലേക്ക് ഈ ഉപകരണങ്ങൾ നീക്കിയതായി ‘അഹ്മദാബാദ് മിറർ’ റിപ്പോർട്ട് ചെയ്തു. രാജ്കോട്ടിലെ ജ്യോതി സി.എൻ.സി എന്ന കമ്പനിയാണ് ധമൻ വൺ എന്ന പേരിൽ വെൻറിലേറ്ററുകൾ നിർമിച്ചത്. 

രോഗവ്യാപന തോത് കൂടിയ അഹ്മദാബാദിലെ സിവിൽ ആശുപത്രിയടക്കം ഗുജറാത്തിലെ വിവധ സർക്കാർ ആശുപത്രികളിൽ 900 വെൻറിലേറ്ററുകളാണ് സ്ഥാപിച്ചത്.  വലിയ നേട്ടമായാണ് സർക്കാർ ഇത് അവതരിപ്പിച്ചത്. പക്ഷെ, ഇവ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെ വ്യാജനാണെന്ന് മനസ്സിലാവുകയായിരുന്നു. അതോടെ മിക്കതും ഭംഗിയായി പാക്ക് ചെയ്ത് ഗോഡൗണിലേക്ക് മാറ്റി. 

അഹ്മദാബാദ് സിവിൽ ഹോസ്പിറ്റൽ, സോള സിവിൽ ഹോസ്പിറ്റൽ, ജി‌.എം‌.ആർ.‌എസ് ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ നൽകിയ 300 വെൻറിലേറ്ററുകളിൽ പലതും ഇതുവരെ ഉപയോഗിച്ചിട്ടുപോലുമില്ല. 

ധമൻ വൺ വെൻറിലേറ്റർ
 

കാഴ്ചയിൽ മാത്രം ‘വെൻറിലേറ്റർ’; ഒന്നിനും െകാള്ളില്ല

കാഴ്ചയിൽ വെൻറിലേറ്റർ പോലെ തോന്നുമെങ്കിലും ഒരുപകാരവുമില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഉപകരണത്തിെൻറ മോശം പ്രവർത്തനത്തെകുറിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് മേയ് 15ന് സംസ്ഥാന മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡിക്ക് പരാതി നൽകിയിരുന്നു.  തുടർന്ന് സിവിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവ വ്യാജനാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചത്.

ഡ്രഗ് കൺട്രോള‍ർ ജനറൽ ഓഫ് ഇന്ത്യയുടെ ലൈസൻസ് പോലും വെൻറിലേറ്ററുകൾക്കില്ല. ഒരു രോഗിയിൽ മാത്രമാണ് കമ്പനി ഗുണമേന്മ പരിശോധന നടത്തിയിരുന്നത്. എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ പരിശോധന ഫലം വെക്കണമെന്ന 2017ലെ  മെഡിക്കൽ ഡിവൈസസ് റൂളിലെ ചട്ടം പോലും പാലിച്ചില്ല.

“ധമൻ വൺ മെഷീനിൽ കംപ്രസർ, സെൻസർ തുടങ്ങിയ ഭാഗങ്ങളില്ല. രോഗിയുടെ ശ്വാസകോശത്തിലൂടെ കംപ്രസ് ചെയ്ത മെഡിക്കൽ വായു പ്രവഹിക്കുന്നതിനും ഒഴുക്ക് നിരീക്ഷിക്കുന്നതിനും കംപ്രസറും സെൻസറും ആവശ്യമാണ്. രണ്ട് ഭാഗങ്ങളും ധമനിൽ ഇല്ല. സോള സിവിൽ ആശുപത്രിയിലെ  മുതിർന്ന ഡോക്ടർമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും ഈ മെഷീനുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് അവർ തീരുമാനിക്കുകയും ചെയ്തു’’ കോവിഡ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടറെ ഉദ്ധരിച്ച് അഹ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗുജറാത്ത് സർക്കാരിെൻറ ഇലക്ട്രോണിക്സ് ആൻഡ് ക്വാളിറ്റി ഡെവലപ്മെൻറ് സെൻററിെൻറ ലൈസൻസ് വെൻറിലേറ്ററുകൾക്കുെണ്ടന്നാണ് സർക്കാർ വാദം. 

ആഘോഷപൂർവം ഉദ്ഘാടനം; ‘മോദിയുടെ സ്വപ്നത്തിന് പുതിയ തൂവലെ’ന്ന് വിശേഷണം

ഏപ്രിൽ നാലിന് അഹ്മബാദ് സിവിൽ ഹോസ്പിറ്റലിലായിരുന്നു ‘ഈ വെൻറിലേറ്ററുകളുടെ’ അരങ്ങേറ്റം. വാനോളം പുകഴ്ത്തിയാണ് മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്ഘാടനം ചെയ്തത്. വെൻറിലേറ്ററിന് കടുത്തക്ഷാമമുള്ള കോവിഡ് കാലത്ത് ഈ ഉപകരണത്തിലൂടെ ഗുജറാത്ത് ലോകത്തിെൻറ നെറുകയിലെത്തും എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രവചനം.

‘ധമൻ വൺ’ ഏപ്രിൽ നാലിന് അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ മുഖ്യമന്ത്രി വിജയ് രുപാനി ഉദ്ഘാടനം ചെയ്യുന്നു
 

“വെറും 10 ദിവസത്തിനുള്ളിലാണ് രാജ്കോട്ട് ആസ്ഥാനമായ ജ്യോതി സി.എൻ.സി കമ്പനി ‘ധമൻ -വൺ’  വെൻറിലേറ്റർ വികസിപ്പിച്ചത്. ഒന്നിന് ഒരു ലക്ഷത്തിൽ താഴെയാണ് നിർമാണച്ചെലവ്. ഈ മഹത്തായ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര ഭായ് മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന സ്വപ്ന പ്രചാരണത്തിന് ഒരു പുതിയ തൂവൽ നൽകും” എന്നാണ് വാർത്താകുറിപ്പിൽ അവകാശപ്പെട്ടത്. 

കമ്പനി മുഖ്യമന്ത്രിയുടെ സുഹൃത്തിേൻറതെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സുഹൃത്തിെൻറതാണ് വെൻറിലേറ്റർ കമ്പനി എന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം.  മുഖ്യമന്ത്രിയും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്തായതെന്നും ക്രിമിനൽ നടപടി നേരിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

വ്യാജ വെൻറിലേറ്റർ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന് പകരം കൊറോണ വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കണമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഡോ. ജിത്തു പട്ടേൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ വച്ചാണ് സർക്കാർ കളിച്ചതെന്ന് സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിയും ആരോപിച്ചു. 

വിവാദങ്ങൾക്കിടയിൽ മരണം കുതിച്ചുയരുന്നു
സർക്കാറിെൻറ പിടിപ്പുകേടുകളും വിവാദങ്ങളും കൊഴുക്കുന്നതിനിടെ സംസ്ഥാനത്ത് മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. 
15,562 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 960 പേർ മരിച്ചു. 

അഹമ്മദാബാദിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനകം 253 പുതിയ കേസുകളും 18 മരണവും റിപ്പോർട്ട് ചെയ്്തു. രോഗികളുടെ എണ്ണം 11,597 ആയി ഉയർന്നു. 798 പേരാണ് നഗരത്തിൽ ഇതുവരെ മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratvijay rupaniVentilatorBJPdhaman 1
News Summary - Gujarat fake ventilators dhaman 1
Next Story