You are here
ലോക്സഭ ടിക്കറ്റില്ല; ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എ രാജിവെച്ചു
അഹ്മദാബാദ്: ഗുജറാത്തിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന കോൺഗ്രസിന് തിരിച്ചടിയായി, എം.എൽ.എ പാർട്ടി അംഗത്വം രാജിവെച്ചു. ലോക്സഭ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കാലു ധാബി എം.എൽ.എ ആണ് രാജിവെച്ചത്. അതേസമയം, ധാബിയുടെ രാജി സ്വീകരിച്ചില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി അറിയിച്ചു.
ഖേഡ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ധാബി ആഗ്രഹിച്ചിരുന്നുവെങ്കിലും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ബിമൽ ഷാക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ഇതേതുടർന്ന് വ്യാഴാഴ്ച പാർട്ടി അധ്യക്ഷൻ അമിത് ചാവ്ഡക്ക് രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ, ഖേഡ ജില്ലയിലെ കപാട്വഞ്ച് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ധാബി തെൻറ നിയമസഭാംഗത്വം രാജിവെച്ചിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ദിൻഷ പട്ടേലാണ് തനിക്ക് ടിക്കറ്റ് നിഷേധിക്കാൻ കാരണമെന്ന്, രാജി സമർപ്പണത്തിനുശേഷം ധാബി മാധ്യമങ്ങേളാടു പറഞ്ഞു.
‘‘എം.എൽ.എ ആയ ഞാൻ ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ, ഒ.ബി.സി നേതാവായ ഞാൻ ഖേഡയിൽനിന്നാൽ ജയം ഉറപ്പാണെന്ന പാർട്ടി നേതൃത്വത്തിെൻറ നിർബന്ധത്തെ തുടർന്ന് തീരുമാനം മാറ്റിയതായിരുന്നു. എന്നാൽ, ബിമൽ ഷായെ പാർട്ടിയിൽ കൊണ്ടുവന്ന ദിൻഷ പട്ടേലിെൻറ സമ്മർദവും ഭീഷണിയും കാരണം നേതൃത്വം തീരുമാനം മാറ്റി.’’ -ഒ.ബി.സി താക്കോർ വിഭാഗം നേതാവായ ധാബി പറഞ്ഞു. സിറ്റിങ് എം.പി ദേവുസിങ് ചൗഹാൻ തന്നെയാണ് ബി.ജെ.പി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി.