വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലോക്ഡൗൺ നീട്ടണമെന്ന് മന്ത്രിതല സമിതി
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടണമെന്ന മന്ത്രിതല സമിതി. സർക്കാ റിന് ഇതുസംബന്ധിച്ച ശിപാർശ നൽകിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 14ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ അവ സാനിക്കാനിരിക്കെയാണ് തീരുമാനം.
ലോക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നാണ് മന്ത്രിതല സമിതിയുടെ ശിപാർശ. മിക്ക സ്കൂളുകളും വൈകാതെ തന്നെ വേനൽക്കാല അവധിയിലേക്ക് നീങ്ങും. ഇതിന് മുമ്പ് സ്കൂളുകൾ തുറക്കേണ്ടെന്നാണ് മന്ത്രിതല സമിതിയുടെ ശിപാർശ.
നേരത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചിരുന്നു. തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗണിന് അനുകൂലമാണ്. ലോക്ഡൗൺ നീട്ടുമെന്ന സൂചന കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.